സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകൾ -മുഖ്യമന്ത്രി

Spread the love

സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 1404 കിടക്കകൾ കോവിഡ് രോഗികളുടേയും 616 കിടക്കകൾ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോൾ ആളുകൾ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളിൽ 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ നിലവിലുള്ള ആകെ വെൻറിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 712 വെൻറിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻറിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെൻറിലേറ്ററുകളിൽ 798 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടൺ ഓക്സിജൻ ആണ്. 239.24 മെട്രിക് ടൺ ഓക്സിജൻ ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് 145 ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതിൽ 7544 കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകൾ ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിൽ ഇനിയും ലഭ്യമാണ്. രണ്ടാം തല കോവിഡ് കേന്ദ്രങ്ങൾ 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളിൽ 4370 കിടക്കകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകൾ രണ്ടാം തല കോവിഡ് കേന്ദ്രങ്ങളിൽ ഇനിയും അവശേഷിക്കുന്നു.
517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 22,750 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ ഏകദേശം 30 ശതമാനം കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു.
നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് 232 സ്വകാര്യ ആശുപത്രികളാണ്. അത്രയും ആശുപത്രികളിലായി 18,540 കിടക്കകൾ, 1804 ഐസിയു കിടക്കകൾ, 954 വെൻറിലേറ്ററുകൾ, 5075 ഓക്സിജൻ കിടക്കകൾ എന്നിവ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
കേന്ദ്രം നൽകിയ വാക്സിൻ തീർന്നിട്ടുണ്ട്. ഇക്കാര്യം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കും.
പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുള്ളത് കരുതിയിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
മാസ്‌ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കാര്യത്തിലെ പ്രശ്നങ്ങൾ കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനം എടുക്കാൻ നിർദേശം നൽകി.
മത്സ്യത്തൊഴിലാളികൾ കുറെയായി കടലിൽ പോകുനില്ല. അതിനാൽ ഈ ഘട്ടത്തിൽ അവർക്ക് ഭക്ഷ്യ കിറ്റ് നൽകും.
പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അനുമതി നൽകാം.
പാൽ വിതരണത്തിൽ സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. മിൽമ പാൽ ഉച്ചക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്നമുണ്ട്. പാൽ നശിക്കുകയാണ്. ക്ഷീരകർഷകർ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാൻ കഴിയാത്ത പാൽ സിഎഫ്എൽടിസികൾ, സിഎൽടിസികൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ കൂടി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *