കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ കൊല്ലം നീണ്ടകരയിൽ വെച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു- മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിത യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യാനും, ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാരിന്റെ പദ്ധതി.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിൻറെ വില 1.57 കോടി രൂപയായിരുന്നു. അതിൽ 40% സർക്കാർ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും എൽഡിഎഫ് സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും നൽകി. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയെ പുരോഗതിയിലേക്ക് നയിക്കാനുമുതകുന്ന ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. വിതരണം ചെയ്ത 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഇതിനുള്ള ദൃഷ്ടാന്തമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *