ന്യൂയോർക്ക് : ഫെന്റാനിൽ കലർത്തിയ മയക്കുമരുന്ന് നൽകി മൂന്ന് പേരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശിനിയായ താബിത ബൺട്രിക്ക് (39) കുറ്റം സമ്മതിച്ചു. കൊലപാതക കുറ്റങ്ങൾ സമ്മതിച്ച ഇവർക്ക് 27 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം.ഒക്ടോബർ 6-നാണ് കേസിൽ അന്തിമ ശിക്ഷ വിധിക്കുന്നത്.
2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഡേറ്റുകൾ വാഗ്ദാനം ചെയ്ത് ഇവർ പുരുഷന്മാരെ അപ്പാർട്ട്മെന്റുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയത്. തുടർന്ന് ഇരകളുടെ ഫോൺ, പണം, വസ്ത്രങ്ങൾ എന്നിവ കവർച്ച ചെയ്യുകയായിരുന്നു പതിവ്. മയക്കുമരുന്ന് അളവ് കൂടിയതിനെ തുടർന്ന് ഒരാൾ അത്യാസന്ന നിലയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.