
കോട്ടയം : ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാർത്തോമാ 11 ദീദീയൻ .ജീവിതം അചഞ്ചലമായ സമർപ്പണത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനുമായി അദ്ദേഹം ഉപയോഗിച്ചു. കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നടന്ന മാത്യൂസ് മാർത്തോമാ 11 ദീദീയൻ അനുസ്മരണ ദേശിയ സെമിനാർ ഉത്‌ഘാടനം ചെയ്ത് കൊണ്ട് സംസ്‌ഥാന എൻ ആർ ഐ കമ്മിഷൻ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.
അദ്ദേഹത്തിന്റെ ആത്മീക ദർശനത്തിനു തെളിവാണ് സംസ്‌ഥാനത്തെ തെക്കൻ മേഖലകളിൽ ഉയർന്നു നിൽക്കുന്ന സ്ഥാപനങ്ങളും ശസ്താം കോട്ടയിലെ തീർത്ഥാടന കേന്ദ്രവും. ഓരോ കാലഘട്ടങ്ങളിലും ദൈവം ചിലരെ വ്യക്‌തിപരമായി വിളിക്കും അതിന് തെളിവാണ് ദിദിമോസ് ബാവ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു,യുണൈറ്റഡ് നേഷൻസ് ഡെവലൊപ്മെന്റ് ഡയറക്ടർ ഡോ. ജോൺ സാമുവേൽ സെമിനാറിന് നേതിര്ത്വം നല്കി. പ്രിൻസിപ്പൽ ഫാ.ഡോ . ജോൺ തോമസ് കരിങ്ങാട്ടിൽ , ബർസാർ ഫാ .ഡോ. നിന്ൻ കെ ജോർജ് , ഫാ .ഡോ .കോശി വൈദിയൻ,ഫാ .തോമസ് വര്ഗീസ് ചാവടിയിൽ എന്നിവർ പ്രസംഗിച്ചു