ഹൂസ്റ്റൺ : യു.എസിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രാജ്യത്തെ ആദ്യത്തെ ‘ഡീട്രാൻസിഷൻ ക്ലിനിക്ക്’ (Detransition Clinic) സ്ഥാപിക്കാൻ ധാരണയായി. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ചികിത്സകൾ നടത്തിയതുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പും ടെക്സസ് അറ്റോർണി ജനറലും നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഈ ചരിത്രപരമായ ഒത്തുതീർപ്പ്.
മുമ്പ് ലിംഗമാറ്റ ചികിത്സകൾക്ക് വിധേയരായവർക്ക് അത് പൂർവ്വസ്ഥിതിയിലാക്കാനുള്ളRestorative (ഡീട്രാൻസിഷൻ) ചികിത്സകളാവും ഈ ക്ലിനിക്കിലൂടെ നൽകുക. ആദ്യ അഞ്ച് വർഷം ഈ സേവനം രോഗികൾക്ക് സൗജന്യമായിരിക്കും. ഇതിനുപുറമെ, നിയമവിരുദ്ധമായി മെഡിക്കെയ്ഡ് ഇൻഷുറൻസ് തുക ഈടാക്കിയെന്ന പരാതിയിൽ ആശുപത്രി 10 ദശലക്ഷം ഡോളർ പിഴയൊടുക്കാനും ലിംഗമാറ്റ ചികിത്സകൾക്ക് നേതൃത്വം നൽകിയ അഞ്ച് ഡോക്ടർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ധാരണയായിട്ടുണ്ട്.