പൂക്കോട് ആൾക്കൂട്ട വിചാരണ:സിദ്ധാർഥന്റെ കൊലപാതകം:സംഭവത്തിൽ ശക്തമായ നടപടി വേണം : സാംസ്കാരി നായകർ

Spread the love

തിരുവനന്തപുരം :  പൂക്കോട് സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സാംസ്കാരി നായകർ സംയുക്തമായി ഒപ്പിട്ട പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ജനാധിപത്യ ഭരണക്രമത്തിന്റെ ബലിഷ്ഠമായ പാഠങ്ങൾ വിദ്യാർത്ഥികൾ അഭ്യസിക്കേണ്ടതിൻറെ ആവശ്യകത മുൻനിർത്തിയാണ് കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കപ്പെട്ടിരിക്കുന്നത്

എന്നാൽ ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെയും അക്രമത്തിന്റെയും ആസുരപഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടിലെ പൂക്കോട് വെറ്റിറനറി സർവകലാശാല ക്യാമ്പസിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെമേൽ നടന്ന ആൾക്കൂട്ട വിചാരണയും തുടർന്നുണ്ടായ ദുരന്തവും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉന്നതമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വിദ്യാർത്ഥി സംഘടന ഇന്ന് എത്രമേൽ അധ:പതിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുറ്റകൃത്യങ്ങൾ മാനസിക അവസ്ഥ ആയിട്ടുള്ള നേതാക്കളിൽ നിന്നും അണികൾ പഠിക്കുന്ന പാഠാന്തരങ്ങൾ ആണിത്. ഇതിനെയെല്ലാം

സങ്കുചിതമായ രാഷ്ട്രീയ വീക്ഷണത്തോടെ മാത്രം കാണുന്ന ഭരണ നേതൃത്വം കൂടിയാകുമ്പോൾ കേരളീയ സമൂഹം ലജ്ജിച്ച് തല കുനിക്കുകയാണ്
ആർദ്രത, കരുണ, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ അന്യമായി കഴിഞ്ഞ ഒരു സമൂഹം ഇവിടെ രൂപപ്പെട്ടുവരുകയാണ്. ലഹരിയുടെ പിൻബലത്തിൽ ഏതക്രമവും നടത്താമെന്ന ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നെങ്കിലും പിഴുത് എറിയാൻ ശ്രമിക്കാതെ ഇത്തരം പ്രവൃത്തികളെ നിരന്തരം പ്രോൽസാഹിപ്പിക്കുന്നവരെ തിരുത്താൻ സാമൂഹ്യബോധമുള്ള വിവിധ രാഷ്ട്രീയ കക്ഷികളും സാംസ്കാരിക സംഘടനകളും സജീവമായി ഇടപെടണം .വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ ആത്മ വിശ്വാസത്തോടെ പഠിക്കാൻ കഴിയുന്ന കലാലയങ്ങളാണ് ഇന്ന് ആവശ്യം.പൂക്കോട് വെറ്റിറനറി സർവ്വകലാശാല കാമ്പസിൽ നടന്ന അതിക്രൂരമായ സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം .അതിനാവശ്യമായ ജാഗ്രതയോടു കൂടിയ നടപടികൾ ഭരണ നേതൃത്വത്തിൽ നിന്നും ഉണ്ടാവണം. ഇനി ഒരിക്കലും കേരളത്തിൽ ഇത്തരം ഒരു സംഭവം ആവർത്തിച്ചു കൂടായെന്നും അതിന് ഭരണ നേതൃത്വം നിതാന്ത ജാഗ്രത പുലർത്തണമെന്നും കെ പി . സി. സി യുടെ സാംസ്കാരിക വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സാംസ്കാരിക നായകരുടെ പ്രതിഷേധ കുറിപ്പ് ആവശ്യപ്പെട്ടു.

പ്രിയദർശിനി പബ്ലിക്കേഷൻസ്
ഇന്ദിരാ ഭവൻ
തിരുവനന്തപുരം

………….

പ്രസ്താവനയിൽ ഒപ്പിട്ടവർ

കൽപ്പറ്റ നാരായണൻ ,
ജോയ് മാത്യു,
പെരുമ്പടവം ശ്രീധരൻ ,
ഡോ. ജോർജ്ജ് ഓണക്കൂർ,
യു. ഡോ. പി.വി. കൃഷ്ണൻ നായർ,
യു. കെ. കുമാരൻ,
വി.ആർ സുധീഷ്
അഷ്ടമൂർത്തി ,
ഒ കെ. ജോണി,
സുധ മേനോൻ ,
ഒ വി. ഉഷ,
ഗ്രേസി, റോസ് മേരി ,
പി സുരേന്ദ്രൻ
ബാല ചന്ദ്രൻ വടക്കടത്ത്,
എം
പി സുരേന്ദ്രൻ
ശ്രീധരനുണ്ണി.
കെ.പി. സുധീര ,
കെ. എ സെബാസ്റ്റ്യൻ,
പന്തളം സുധാകരൻ,
വി.ജി. തമ്പി ,
റോസി തമ്പി ,
വി വി കുമാർ,
കാട്ടൂർ നാരായണപിള്ള ,
ഡോ. എം. അർ തമ്പാൻ ,
ഡോ. വിളക്കുടി രാജേന്ദ്രൻ ,
ഡോ. നെടുമുടി ഹരികുമാർ,
ശ്രീമൂലനഗരം മോഹൻ ,
പ്രതാപൻ തായാട്ട് ,
പ്രഫ. കെ. ശശികുമാർ ,
ചെറിയാൻ ഫിലിപ്പ് ,
ഡോ. ആഷാ വേണുഗോപാൽ,
ഡോ. ആർസു ,
ഡോ ടി എസ്സ് ജോയി
പി.പി. ശ്രീധരനുണ്ണി ,
ആർ. എസ്. പണിക്കർ
ബി.ഡി. ദത്തൻ
കെ.കെ. പല്ലശ്ശന
അഡ്വ. പഴകുളം മധു
(വൈസ് ചെയർമാൻ ,പ്രിയദർശിനി പബ്ലിക്കേഷൻസ് )
ബിന്നി സാഹിതി
സെക്രട്ടറി പ്രിയദർശിനി പബ്ലിക്കേഷൻസ് )

Author

Leave a Reply

Your email address will not be published. Required fields are marked *