രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.

ഒടുവിൽ കേരളത്തിൽ നിന്നുള്ള ആ രണ്ട് കന്യാസ്ത്രികൾക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷം!
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഏത് വിധത്തിലും അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭീകരത പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവന പ്രവർത്തനം നടത്തുന്ന വനിതകൾക്ക് നേരെപോലും എത്തുക എന്നത് ഒരു ഭീകരാവസ്ഥയെ സൂചിപ്പിക്കുന്നു.
ഇവർക്കെതിരെ മനുഷ്യക്കടത്ത് തുടങ്ങി മാഫിയ സംഘങ്ങൾക്ക് എതിരെ കേസെടുക്കുന്നത് പോലെയാണ് കേസെടുത്തിരിക്കുന്നത്.
ഭ്രാന്തു പിടിച്ച അധികാര വർഗ്ഗത്തിന് സാധാരണ ജനങ്ങളെ വേട്ടയാടാൻ എത്ര എളുപ്പമാണെന്ന് ഈ സംഭവം കാട്ടിത്തരുന്നു.
ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കണമെങ്കിൽ ഇന്ത്യയുടെ ആത്മാവ് എന്താണ് എന്നറിയണം. നിർഭാഗ്യവശാൽ അത് തിരിച്ചറിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
ഈ കന്യാസ്ത്രീകൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിച്ച് അവരോട് മാപ്പ് പറയുക എന്നതാണ് ജനാധിപത്യത്തിൻറെ സൗന്ദര്യം.
ക്രിസ്മസ് കാലത്ത് അരമനകളിൽ കേക്കുമായി വരുന്ന ചിരിച്ച മുഖമല്ല ബിജെപിക്ക് ഉത്തരേന്ത്യയിൽ എന്ന് കേരളത്തിലെ ക്രിസ്തീയ സമൂഹം തിരിച്ചറിയണം.
അപര വിദ്വേഷം വളർത്തുന്ന കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തതിനു പിന്നിൽ സംഘപരിവാറിന്റെ ഗൂഢ തന്ത്രം.
പ്രൊപ്പഗാണ്ടകളും നുണകളും ആണ് ഇവരുടെ കൈമുതൽ. കേരളത്തിലെ വളരെ മോശമായി ചിത്രീകരിച്ച കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയ്ക്ക് ദേശീയ അവാർഡ് നൽകിയാണ് കേന്ദ്രസർക്കാർ കേരളത്തെ പിന്നെയും അപമാനിക്കാൻ ശ്രമിച്ചത്. ഇത്തരം അപരവിദ്വേഷം വളർത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിച്ചു, കലയിൽ പോലും വർഗീയ വിഷം കുത്തിവെച്ച് എന്ത് സന്ദേശമാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നൽകുന്നത്.