പിണറായി ഭരണത്തില്‍ പൊലീസിനു പോലും രക്ഷയില്ല – രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല  എറണാകുളത്ത് നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ് (15,2.26)

ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

കൊച്ചി : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല യുവതീ പ്രവേശനത്തിനെതിരെ കൊടുത്ത സത്യവാങ്ങ്മൂലം തിരുത്തിയാണ് പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്ങ് മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോഴും ആ നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന്് സര്‍ക്കാര്‍ വ്യക്തമാക്കണം. കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളു. ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത

അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല എന്നുള്ളതാണ്. അതേസമയം 50-55 വയസ്സ് കഴിഞ്ഞ സ്ത്രീകളെ കയറ്റുന്നതിന് ആരും എതിരല്ല. അപ്പൊ ഗവണ്‍മെന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട സമയം ആയിരിക്കുന്നു.യുവതീ പ്രവേശനം അനുവദിച്ച ശേഷം നാട്ടിലെ ജനങ്ങളുടെ വീടുകളില്‍ പോയി മാപ്പു പറഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അവരുടെ ഇപ്പോഴത്തെ നിലപാടാണ് അറിയാന്‍ താല്പര്യമുണ്ട്.

സര്‍ക്കാര്‍ ആദ്യം കൊടുത്ത അഫിഡവിറ്റ് മാറ്റി നല്‍കണം. കാരണം യുവതീ പ്രവേശനം അനുവദനീയമല്ല എന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അത്തരം ഒരു അഫിഡവിറ്റ് കൊടുത്തത്. അത് മാറ്റിയിട്ടാണ് യുവതീ പ്രവേശനം അനുവദിക്കണം എന്നാണ് പിണറായി വിജയന്‍ ഗവണ്‍മെന്റ് അഫിഡവിറ്റ് കൊടുത്തത്. അവര്‍ ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അറിയേണ്ട സമയമാണ് ഇപ്പോള്‍. മുഖ്യമന്ത്രി അത് വ്യക്തമാക്കട്ടെ.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐക്കാര്‍ ഒരു പൊലീസ് ഉദ്യേഗസ്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുണ്ടായി. മര്‍ദ്ദനമേറ്റ പൊലീസുകാരന്റെ പേരില്‍ ജാമ്യമില്ലാക്കേസ് ചാര്‍ജ്ജ് ചെയ്യുകയും അതോടൊപ്പം മര്‍ദ്ദിച്ച ഡിവൈഎഫ്ക്കാര്‍ക്കെതിരെ നിസാരകുറ്റം ചുമത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവര്‍ക്ക് ജാമ്യം കിട്ടി. പൊലീസിനുപോലും രക്ഷയില്ലാത്ത നാടായി പിണറായി ഭരണത്തില്‍ കേരളം മാറി. മറ്റൊരിടത്ത് ഒരു എസ് ഐ അക്രമികുത്തിപ്പരിക്കേല്‍പ്പിച്ചു. പൊലീസ് അവരുടെ ജോലി ചെയ്യാന്‍ ഭയക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് വലിയ കൊള്ളയാണ്.അഴിമതിക്കും കൊള്ളയ്ക്കും ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുകയാണ്. അതാണ് ഞങ്ങള്‍ പറഞ്ഞത് ദേവസ്വം മന്ത്രിക്ക് ഇതിനകത്ത് ഉത്തരവാദിത്തമുണ്ടെന്ന്. അഴിമതിയും കൊള്ളയും നടത്തിയവരുടെ പേരില്‍ നടപിടയെടുക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *