ബെയിന്‍ കാപ്പിറ്റലുമായി സംയുക്ത ഉടമസ്ഥത മണപ്പുറം ഫിനാന്‍സിന് ആര്‍ബിഐ അനുമതി

Spread the love

വലപ്പാട്-മണപ്പുറം ഫിനാന്‍സില്‍ സംയുക്ത നിയന്ത്രണത്തിനും കമ്പനിയുടെ അടച്ചു തീര്‍ത്ത മൂലധനത്തിന്റെ (പെയ്ഡപ്പ് ഇക്വിറ്റി കാപ്പിറ്റല്‍) 41.66 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കുന്നതിനും ബെയിന്‍ കാപ്പിറ്റലിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ബെയിന്‍ കാപ്പിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XXV ലിമിറ്റഡ്, ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XIV ലിമിറ്റഡ് എന്നിവയായിരിക്കും ഇത് കൈകാര്യം ചെയ്യുക എന്ന്് മണപ്പുറം ഫിനാന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

2025 മാര്‍ച്ച് 30ന് ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടിക്കാണ് കഴിഞ്ഞ ദിവസം ആര്‍ബിഐ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് കമ്പനിയുടെ 18 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് ബെയിന്‍ കാപ്പിറ്റല്‍ 4385 കോടി രൂപയോളം നിക്ഷേപിക്കും. ഷെയറൊന്നിന് 236 രൂപ പ്രകാരമാണിത്. സെബി നിബന്ധനകള്‍ക്കു വിധേയമായി പൊതു ഷെയറുടമകളില്‍ നിന്ന്് ഷെയറിന് 236 രൂപ പ്രകാരം 26.0 ശതമാനം ഷെയറുകള്‍ കൂടി ബെയിന്‍ കാപ്പിറ്റല്‍ വാങ്ങും.

ഓപണ്‍ ഓഫര്‍ സബ്‌സ്‌ക്രിബ്ഷന്‍ അടിസ്ഥാനത്തില്‍ നിക്ഷേപത്തിനു ശേഷം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ ബെയിന്‍ കാപ്പിറ്റലിനുള്ള ഉടമസ്ഥാവകാശം 18 ശതമാനത്തിനും 41.7 ശതമാനത്തിനും ഇടയിലായിരിക്കും. ആര്‍ബിഐ അനുമതി ലഭിച്ചതോടെ ബെയിന്‍ കാപ്പിറ്റല്‍ സംയുക്ത പ്രൊമോട്ടര്‍മാരായി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഇതനുസരിച്ച് ഉടമ്പടിക്കു വിധേയമായി ബെയിന്‍ കാപ്പിറ്റല്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി മണപ്പുറം ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും.

ബെയിന്‍ കാപ്പിറ്റല്‍ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചതില്‍ സന്തുഷ്ടരാണെന്ന്് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഇത് നാഴികക്കല്ലാവുമെന്നും കമ്പനിയുടെ നടത്തിപ്പിന്റേയും മണപ്പുറം ബിസിനസ് മോഡലിന്റെയും കരുത്താണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. സംയുക്ത നിയന്ത്രണാധികാരമുള്ള പങ്കാളികളായി ബെയിന്‍ കാപ്പിറ്റല്‍ വരുന്നതോടെ ബിസിനസ് വളര്‍ച്ച ശക്തിപ്പെടുകയും സാങ്കേതിക വിദ്യയിലും റിസ്‌ക് മാനേജ്‌മെന്റിലും കൂടുതല്‍ നിക്ഷേപിക്കപ്പെടുകയും തികച്ചും പ്രൊഫഷണലായ ഭാവി കുതിപ്പിനു വഴി തെളിക്കുകയും ചെയ്യമെന്ന് അദ്ദേഹം പ്രത്യാശിച്ചു. രാജ്യമെങ്ങും ശാഖകളുടെ എണ്ണം കൂട്ടാനും ഇടപാടുകാരോടും ഓഹരി ഉടമകളോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധത വര്‍ധിക്കാനും ഈ നീക്കം സഹായിക്കും.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *