എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇപ്പോഴുള്ളത് വണ്‍ സൈഡഡ് സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

Spread the love

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിതിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (24.2.26).

ചര്‍ച്ചകളെ സര്‍ക്കാരിന് ഭയം

                 

തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്‍ക്കര്‍മാരും ഡോക്ടര്‍മാരും സമരം ചെയ്താല്‍ ചര്‍ച്ചയില്ല. വിലക്കയറ്റം ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നില്ല.നികുതികള്‍, വീട്ടുകരം,വെള്ളക്കരം,വൈദ്യുതി നിരക്ക് ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ്. ഒരു ഭാഗത്ത് മാത്രം ചിന്തിക്കുന്ന സര്‍ക്കാരായത് കൊണ്ടാണത്.ബാധിക്കപ്പെട്ടവരുമായി ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആശുപത്രിയുടെ അസൗകര്യം വിളിച്ചു പറയുന്ന ചില ഡോക്ടര്‍മാര്‍ ഉണ്ടായതുകൊണ്ട് ഡോക്ടേഴ്‌സിനെ മൊത്തത്തില്‍ സര്‍ക്കാര്‍ വെറുത്തു.അവരെ മുഴുവന്‍ ശത്രുവായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. ശമ്പള കമ്മീഷന്‍ ഉള്‍പ്പെടെ അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്.

ഡാറ്റ മോഷണം ജീവനക്കാരുടെ
സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണം:

ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമര്‍ശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിനെതിരെയുള്ള ഹൈക്കോടതിയുടെ വിമര്‍ശനത്തിലൂടെ സര്‍ക്കാര്‍ ചെയ്തത് തെറ്റായ കാര്യമാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണിത്.എങ്ങനെയെങ്കിലും നഷ്ടപ്പെട്ട വികൃതമായ മുഖം തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രിയും ഭരണകൂടവും മുഖംമിനുക്കല്‍ പരിപാടിയുമായി ഇറങ്ങിയിട്ട് കുറച്ച ദിവസമായി. പക്ഷേ അതിന് പാവപ്പെട്ടവന്റെ സ്വകാര്യതയെ ബലിയാടാക്കുന്ന ഈ ക്രൂരകൃത്യം കേരളം ഒരിക്കലും പ്രതീക്ഷിച്ചില്ല. കുറച്ച് ദിവസം കൂടി കഴിയുമ്പോള്‍ കാവല്‍ മന്ത്രിസഭ ആകാന്‍ പോകുന്ന സര്‍ക്കാരാണിത്. അതുകൊണ്ട് രാജിവെച്ച് ഒഴിഞ്ഞു പോകണം എന്ന് പറയുന്നില്ല.എന്തായാലും ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
—————

Author

Leave a Reply

Your email address will not be published. Required fields are marked *