നവകേരള സര്‍വെയെന്ന ഭൂലോക തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് : പി.റ്റി. ചാക്കോ

Spread the love

നവകേരള സര്‍വെയ്ക്ക് അനുവദിച്ച 20 കോടി രൂപയില്‍ 2.82 കോടിയുടെ പുട്ടടിയാണ് നടക്കുന്നത്. ഇതില്‍ 1.45 കോടി രൂപയാണ് പാര്‍ട്ടിവോളന്റിയര്‍മാര്‍ പുട്ടടിച്ചത്. കുടുംബശ്രീയുടെ വക 1.37 കോടി രൂപയും.

സര്‍വെയ്ക്ക് 1.77 കോടി വീടുകള്‍ കയറാനാണ് ഇത്രയും തുക. കേരളത്തില്‍ 2021ലെ സെന്‍സസ് പ്രകാരം 1.10 കോടി വീടുകളാണുള്ളത്. ഇതില്‍ 11.5 ലക്ഷം വീടുകള്‍ പൂട്ടിക്കിടക്കുന്നു. ആളില്ലാത്ത വീട്ടിലും പട്ടിയും പൂച്ചയുമൊക്കെ കാണുമല്ലോ!

വോളന്റിയര്‍മാര്‍ വീട്ടില്‍ വന്ന് സര്‍ക്കാരിന്റെ വികസന ലഘുലേഖകളും മറ്റും നല്കും. ഭരണം അടിപൊളിയല്ലേയെന്നു ചോദിക്കും. നമ്മളൊന്നു തലയാട്ടണം. ഒരാളാണ് വീട്ടില്‍ വരുന്നതെങ്കില്‍ 7.50 രൂപയും രണ്ടു പേരാണെങ്കില്‍ 10 രൂപയും സര്‍ക്കാര്‍ നല്കും. അതിന് അനുവദിച്ച തുകയാണ് 1.45 കോടി രൂപ. പിആര്‍ഡിയിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

വാളന്റിയര്‍മാര്‍ക്ക് എങ്ങനെ പണം നല്കും? ഇടതുപക്ഷ സര്‍വീസ് സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍കാര്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല നല്കിയത്. അവര്‍ നല്കുന്ന കണക്കു പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അവർക്ക് പണം നല്കണം.

പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടി വഴി സര്‍ക്കാര്‍ പണം നല്കുമെന്നു ചുരുക്കം. അങ്ങനെ പാര്‍ട്ടിക്കാര്‍ നവലോകം കെട്ടിപ്പെടുത്തും.

സാധാരണക്കാര്‍ക്ക് നരകവും.

Author

Leave a Reply

Your email address will not be published. Required fields are marked *