ഐഐഎം ബിരുദ ധാരികളെ മണപ്പുറം ഫിനാന്‍സ് അഭിനന്ദിച്ചു

Spread the love

കോഴിക്കോട്  : ഐഐഎം കോഴിക്കോടിന്റെ 28ാമത് വാര്‍ഷിക ബിരുദാന സമ്മേത്തോടനുബന്ധിച്ച് ബിരുദം സ്വീകരിച്ച വിദ്യാര്‍ഥികളെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് അഭിനന്ദിച്ചു. എട്ടു കോഴിസുകളിലായി 1,432 വിദ്യാര്‍ഥികളാണ് ശനിയാഴ്ച ബിരുദം ഏറ്റുവാങ്ങിയത്. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം പിടിച്ച രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎം കോഴിക്കോട്.

സങ്കീര്‍ണ്ണ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും സമൂഹത്തെ പ്രചോദിപ്പിക്കാനും മൂല്യാധിഷ്ടിത തീരുമാനങ്ങള്‍ കൈക്കൊള്ളാനും മാനേജ്‌മെന്റ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബിരുദ ദാന പ്രസംഗത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും ഐഐഎം കോഴിക്കോട്, ഗവേണിംഗ് ബോഡി ചെയര്‍പേഴ്‌സണുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ജിവിതത്തിലുടനീളം വിദ്യാര്‍ഥികളായിരിക്കാനും ഗുണനിലവാരമുള്ള സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിച്ച് രാജ്യവളര്‍ച്ചയ്ക്ക് സാര്‍ത്ഥകമായ സംഭാവനകള്‍ അര്‍പ്പിക്കാനും വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ ആത്മബോധവും പൊരുത്തപ്പെടാനുള്ള കഴിവും ആര്‍ജ്ജിക്കുകയും എഐ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നേടുകയുമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമാ ടി വി നരേന്ദ്രന്‍ പറഞ്ഞു. സാങ്കേതിക വിദ്യ ബിസിനസിന്റെ സ്വഭാവം മാറ്റുക മാത്രമല്ല, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നാല്‍പതുവര്‍ഷം മുമ്പ് കംപൂട്ടറൈസേഷനെ തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. പിന്നെ അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് കണ്ടത്. എഐയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംസാരിച്ച കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ദെബാഷിഷ് ചാറ്റര്‍ജി, ലോക നിലവാരമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നതെന്നും അതിനാലാണ് സ്ഥാപനത്തിന് ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞതെന്നും സമര്‍ത്ഥിച്ചു.

Annapoorani M

Author

Leave a Reply

Your email address will not be published. Required fields are marked *