നിതിന്‍രാജ്ന്റെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണം, ജാതി വിവേചനം കേരളത്തിന് അപമാനകരം : നിതിന്‍ രാജിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു എല്ലാ സഹായവും ഉറപ്പ് നല്‍കി രമേശ് ചെന്നിത്തല

Spread the love

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെനിതിന്‍ രാജിന്റെ ദുരൂഹമരണം ഞെട്ടിപ്പിക്കുന്നതാണ്.

വിഷുവിന്റെയൊക്കെ അവധിയായതുകൊണ്ട് വീട്ടിലേക്ക് തങ്ങളുടെ മകന്‍ വീട്ടിലേക്ക് വരുമെന്ന് കരുതി കാത്തിരുന്ന അച്ഛനും അമ്മയ്ക്കും കാണാന്‍ കഴിഞ്ഞത് അവന്റെ ചേതനയറ്റ ശരീരമായി. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ആത്മഹത്യയാണോ എന്ന് പോലും വീട്ടുകാര്‍ക്ക് സംശയം ഉണ്ട്.അപ്പോള്‍ വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങള്‍ പുറത്തുവരികയുള്ളൂ.

കേരളത്തിലെ ഒരു കോളേജില്‍ ഇങ്ങനെ ജാതി അധിക്ഷേപം നടക്കുന്നു എന്ന് പറയുന്നത് തന്നെ എത്രമാത്രം അപമാനകരമായ ഒരു സംഭവമാണ്. ഇതിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. ആരും രക്ഷപ്പെടാന്‍ പാടില്ല. തന്നെയുമല്ല ഈ കുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ആ കോളേജില്‍ നിന്ന് ആരും വന്നില്ല. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആരും വന്നില്ല. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തങ്ങളുടെ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഉ ഒന്നും പറയാനില്ല എന്ന് പറയുന്നത് എത്ര ക്രൂരമാണ്.

ഇതുപോലെ ഒരാള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അവിടെ വീണ്ടും ആത്മഹത്യ ചെയ്തതായിട്ട് ആളുകള്‍ പറയുന്നുണ്ട്. അപ്പോള്‍ എന്താണ് ഇവിടെയൊക്കെ നടക്കുന്നത്? അപ്പോള്‍ ഒരു കാരണവശാലും ഇത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. ശക്തമായ അന്വേഷണം നടക്കണം. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഒരിക്കലും പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

ലോണ്‍ ആപ്പിന്റെ കാര്യം ഒന്നും ആരും വിശ്വസിക്കില്ല.ഇപ്പോള്‍ ഈ വീട്ടില്‍ തന്നെ എത്ര പേര്‍ ഇതുപോലെ ലോണ്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ എത്രയോ പേര്‍ എടുക്കാറുണ്ട്.
ജാതി അധിക്ഷേപം പോലുള്ളത് ഒരിക്കലും കേരളത്തില്‍ അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. രണ്ടാം രോഹിത് വെന്മുല ആണ് ഈ കുട്ടി എന്ന് പറയുന്നത് അത് കൊണ്ട്.

ഒരു പാവപ്പെട്ട കുടുംബമാണിത് തൊഴിലുറപ്പിന് പോവുകയാണ് അമ്മ. അച്ഛന്‍ പെയിന്റ് പണിക്ക് പോവുകയാണ്. ഇത്രയും പാവപ്പെട്ട ഒരു വീട്ടില്‍ നിന്നൊരു കുട്ടി മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസിന് അഡ്മിഷന്‍ നേടി.
തന്നെയുമല്ല ആ കുട്ടി എം.ബി.ബി.എസ് കിട്ടാന്‍ വേണ്ടി ആ കുട്ടി വീണ്ടും നീറ്റ് എഴുതാന്‍ പോവുകയാണ്.അങ്ങനെയൊരു കുട്ടി ആത്മഹത്യ ചെയ്‌തെന്ന് ആരെങ്കിലും വിശ്വസിക്കുമോ? തന്നെയുമല്ല അമ്മയെയും അച്ഛനെയും കാണാന്‍ വേണ്ടി പിറ്റേദിവസം വരാനിരിക്കുകയാണ്. സഹോദരിമാരോട് ഈ കാര്യമൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നെ അറിയുന്നത് കുട്ടിയെ സിക്ക് റൂമിലാക്കി കിടത്തിയിരിക്കുകയാണെ ന്നാണ്.ഇതൊക്കെ അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ വളരെ ദുരൂഹത നിറഞ്ഞ ഒരു.സംഭവമാണ് ഈ വിദ്യാര്‍ത്ഥിയുടെ മരണം. ഈ വീട്ടില്‍ നിന്ന് ആളുകള്‍ അവിടെ പോയിട്ടും ഒരു കാര്യം അവരോട് പറയുന്നില്ല. എച്ച്.ഒ.ഡിക്കെതിരായി ശക്തമായ ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. അതുകൊണ്ട് ഇത് നിസ്സാരമായി തേച്ചുമാച്ചു കളയാന്‍ കഴിയുന്ന ഒരു കാര്യമല്ല. വളരെ ഗൗരവമായി കേരളത്തിന്റെ പൊതുസമൂഹം ഇത് ഏറ്റെടുക്കേണ്ട ഒരു വിഷയമായിട്ടാണ് ഞാന്‍ കാണുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണം കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ഞാന്‍ പൂക്കോട് വെറ്ററിനറി കോളേജില്‍ പോയതാണ് ആ സമയത്ത്. വാസ്തവത്തില്‍ അവിടെ പിന്നീട് നടന്ന സംഭവങ്ങളൊക്കെ ഞെട്ടിപ്പിക്കുന്നതാണ്.ഉത്തരവാദികള്‍ എന്ന് പറഞ്ഞു സസ്പെന്‍ഡ് ചെയ്തവരെയെല്ലാം തിരിച്ചെടുത്തു.

പാവപ്പെട്ട സിദ്ധാര്‍ത്ഥന് മാത്രം നീതിയില്ലാത്ത അവസ്ഥ വരിക. കോടതിയില്‍ തന്നെ കോടതി പോലും ശരിയായ നിലയില്‍ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല. അത് എനിക്ക് പറയേണ്ടി വന്നു. സിദ്ധാര്‍ത്ഥിന്റെ കേസുമായി ബന്ധപ്പെട്ട്. ജഡ്ജിമാരെടുത്ത സമീപനം ശരിയായിരുന്നില്ല. അപ്പോള്‍ അത് ആ സംഭവം നടന്നതിന് സമാനമായ ഒരു സംഭവമാണ് ഇവിടെയും നടക്കുന്നത്. ഈ കുട്ടിക്ക് എന്തുപറ്റി? സാധാരണ ഗതിയില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ഉണ്ടാകുന്ന പരിക്കുകള്‍ ഒന്നും ആ കുട്ടിയുടെ ശരീരത്തിലില്ലെന്നാണ് ഇവര്‍ പറയുന്നത്. അപ്പോഴാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. ഏതായാലും സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ശക്തമായി തന്നെ നിയമനടപടികളുമായിട്ട് മുന്നോട്ടു പോകും. അതിന് ഞങ്ങള്‍ എല്ലാ സഹായവും എല്ലാ നിയമസഹായവും ഈ കുടുംബത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഞങ്ങള്‍ ചെയ്തു കൊടുക്കും.
ജെബി മേത്തര്‍ എം പി, വി പി സജീന്ദ്രന്‍ എന്നിവരും രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *