ഫ്ലോറിഡ : 2002-ൽ ഫ്ലോറിഡയിൽ തെരേസ ആൻ ഗ്രീൻ (38) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 59കാരനായ ഡെമോറിസ് ആൻഡി ഹണ്ടർ എന്നയാൾക്ക് വധശിക്ഷ വിധിച്ചു. സർക്യൂട്ട് ജഡ്ജി ലിസ ടി. മുൻയോൺ ആണ് ശിക്ഷ വിധിച്ചത്. 2002 മേയ് 26-ന് ഒരു പാർട്ടിയിൽ വെച്ചാണ് തെരേസ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
കൊലപാതകത്തിന് ശേഷം തെരേസയുടെ കാറിന്റെ ഡിക്കിയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കലിഫോർണിയയിൽ മറ്റൊരു കൊലപാതക കേസിൽ 110 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരവെയാണ് ഇയാൾക്കെതിരെ ഫ്ലോറിഡയിലെ കൊലപാതകക്കേസും തെളിഞ്ഞത്. തുടർന്നാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.