മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ വാര്‍ത്താസമ്മേളം. (13-08-2026).

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് പി.എം.എ.വൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ബോണസ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി- ഇറക്കുമതി ചരക്ക് നീക്കത്തിന് 2026 ഓഗസ്്റ്റ് 18 ന് തുടക്കം കുറിക്കുകയാണ്. ഇതുവരെ നടന്നിരുന്നത് ട്രാന്‍സ് ഷിപ്പ്മെന്റ് മാത്രമാണ്. ഇതില്‍ 60 ശതമാനം കണ്ടയ്നറുകളും മറ്റു രാജ്യങ്ങളുടെയായിരുന്നു. തുറമുഖത്തിന്റെ നേരിട്ടുള്ള ഗുണഫലങ്ങള്‍ നമ്മുടെ നാടിനു ലഭ്യമാക്കുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പാണ് ഈ എക്സിം ചരക്കുനീക്കം. കസ്റ്റംസ്് കമ്മീഷണറേറ്റ് ആവശ്യമായ പബ്ലിക് നോട്ടിസെല്ലാം പുറപ്പെടുവിച്ചു കഴിഞ്ഞു. എന്‍.എച്ച്.എയുടെ നിര്‍ദ്ദേശ പ്രകാരം തുറമുഖ റോഡില്‍ നിന്നും എന്‍.എച്ച് 66 ലേയ്ക്ക് താല്‍ക്കാലിക റോഡ് സംവിധാനം പൂര്‍ത്തിയാക്കി. നിലവില്‍ തിരുവനന്തപുരത്ത് സി.എഫ്.എസ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ തുറമുഖത്തിനുള്ളില്‍ തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
ലോക്സഭയില്‍ പാസാക്കിയ ഖനനനിയമ ഭേദഗതി മൂലം സംസ്ഥാനത്തിനു ഭൂമിയിന്മേലുള്ള അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലേയ്ക്ക് മാറ്റപ്പെടുന്ന സ്ഥിതിയാണ്. ദ മൈന്‍സ് ആന്റ് മിനറല്‍സ് ഡവലപ്പ്മെന്റ് ആന്ഡ്് റഗുലേഷന്‍സ് അമന്റ്മെന്റ് ബില്‍ 2026 സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ്. ഖനന നിയമഭേദഗതിയുടെ പേരില്‍ സ്്റ്റേറ്റ് ലിസ്റ്റില്‍ 18 -ാം ഇനമായി വരുന്ന ഭൂമിയുടെ അധികരവും 
അവകാശവും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നീക്കമാണ്. നാളിതുവരെ ഖനനപാട്ടം നല്‍കുന്നതിനും അതിനായി സംസ്ഥാന സര്‍ക്കാരിനു റോയല്‍റ്റി ഇതര ഫീസുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരമുണ്ട്. ഭൂമി പൂര്‍ണ്ണമായും ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റില്‍ ഷെഡ്യൂള്‍ 18 ല്‍ ഉള്‍പ്പെടുന്നതാണ്. ഭൂമി സംബന്ധിച്ച പൂര്‍ണ്ണമായ നിയമ നിര്‍മാണ അധികാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ്്. ഫെഡറല്‍ വ്യവസ്ഥിതിക്ക് വിരുദ്ധമായ നിയമ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്. ഇത് കേരളത്തിനെയും വളരെ ഗൗരവമായി ബാധിക്കും. തീരദേശവും വനവും പോലും ഒഴിവാക്കാതെയാണ് മിനറല്‍ ബെയറിങ് ലാന്‍ഡ് എന്ന നിര്‍വചനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കടന്നുകയറാനുള്ള ഭേദഗതി കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. അതിനെ അതിശക്തമായി എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കും.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവഹാനിയുണ്ടായ രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. വീടിന്റെ പണി ആദ്യം പൂര്‍ത്തിയാക്കും. നല്കാനാവുന്ന എല്ലാ നഷ്ടപരിഹാരങ്ങളും നല്‍കും. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണ്ണമായ തീരുമാനമുണ്ടാകും. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കും. ഒന്നിലും കുറവുണ്ടാകില്ല.

കടലില്‍ കാണാതാവുന്നവരെ രക്ഷിക്കാന്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി) ആവശ്യമാണ്. ഇപ്പോഴുള്ളത് പര്യാപ്തമല്ല. ഇന്നത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കൂടുതല്‍ ഫലപപ്രദമായ എസ്.ഒ.പി വളരെ പെട്ടെന്നുതന്നെ തയാറാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. വിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയാറാക്കുക.
മുതലപൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകും. ഇതു സംബന്ധിച്ച് ആദ്യ യോഗം ചേര്‍ന്നു. അടുത്തയോഗം അടുത്തയാഴ്ച ചേരും. താല്ക്കാലികമായ ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളെപ്പറ്റി യോഗത്തില്‍ തീരുമാനമെടുക്കും.ഐഐടി അടക്കമുള്ള വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുതലപൊഴിയില്‍ എണ്‍പതിലധികം ആളുകളാണ് ഇതിനോടകം മരിച്ചത്. അതൊരു അപകടമേഖലയാണ്. ഇനി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
കെ.എ.എസ് നിയമനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഒഴിവുകള്‍ ഇല്ലാതെയാണ് കെ.എ.എസ് പരീക്ഷ പി.എസ്.സി നടത്തിയത്. എല്‍.പി.എസ്.ടി സമരത്തോട് സര്‍ക്കാര്‍ അനുഭാവത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്ക് രണ്ട് മാസത്തെ സാവകാശം അവശ്യപ്പെട്ടതിനെത്തുടര്ന്ന് ഉദ്യോഗാര്‍ഥികള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 500 ഒഴിവുകളുള്ള സമയത്താണ് പി.എസ്.സി എല്‍പിഎസ്ടി പരീക്ഷ നടത്തുന്നത്. 15000 പേരുടെ ലിസ്റ്റാണ് ഇതിലൂടെ തയ്യാറാക്കിയിരിക്കുന്നത്. 500 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ കുറവുമൂലം സംഭവിച്ച ഡിവിഷന് ഫാള്‍ മൂലം 1131 അധ്യാപകരുടെ ജോലി നഷ്ടമായി. അവരെ സംരക്ഷിക്കുന്നതിനൊപ്പം വേണം പുതിയ നിയമനങ്ങള്‍ കൂടി നടത്താന്‍. ഇല്ലാത്ത ഒഴിവുകളുടെ പേരില്‍ പരീക്ഷ നടത്തിയതുതന്നെ തെറ്റാണ്. അതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ ഈ സര്‍ക്കാരിന്റെ ചുമലിലായി. നേരത്തെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആയിരുന്നു. പലകാലങ്ങളിലായി അതുകുറച്ചുകൊണ്ടു വന്നു. 1:35 ആയി ഇപ്പോള്‍ അത് 1: 30 ആയി. ആ അനുപാതം 1:20 ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. അതായത് 25 കുട്ടികള്‍ക്ക് ഒരു അധ്യാപകന്. സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ പ്രവണത വളരെ ദൃശ്യമായിത്തുടങ്ങി. അതിനു പല സാമൂഹിക കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ സമയം എടുത്തുള്ള കൂടിയാലോചന ഇതിനാവശ്യമാണ്. മൂന്നുതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. മുമ്പുള്ള സര്‍ക്കാരുകള്‍ അങ്ങനെ ചെയ്തിട്ടില്ല. വിദ്യാഭ്യാസമന്ത്രി മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി.

പി.എസ്.സിയില്‍ നടന്നിട്ടുള്ള ക്രമക്കേടുകളെപ്പറ്റി ഗൗരവതരമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പുറത്തുപറയാന്‍ പേലും പറ്റാത്ത വിധമുള്ള വഴിവിട്ട കാര്യങ്ങളാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാനായത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതൊലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല.