ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഹ്രസ്വകാല പ്രശ്നമാണ്. എന്നാല്‍ സൂക്ഷിച്ചിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല പ്രതിസന്ധിയുണ്ടാകും : മുഖ്യമന്ത്രി

Spread the love

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം (16.09.2026)  – PART- 3

ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഹ്രസ്വകാല പ്രശ്നമാണ്. എന്നാല്‍ സൂക്ഷിച്ചിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല പ്രതിസന്ധിയുണ്ടാകും. ഇപ്പോള്‍ അയ്യായിരം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇത് 2030 ല്‍ എത്തുമ്പോള്‍ 10000 മെഗാവാട്ട് ആയി ഉയരും. സെമി കണ്ടക്ടര്‍, എ.ഐ അധിഷ്ഠിത ബിസിനസ് എന്നിവ വരുമ്പോള്‍ ഇനിയും ഉപഭോഗം കൂടും. പ്രൊജക്ഷന്‍ കൂടി കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ദീര്‍ഘകാല നയം ഉണ്ടാകും. റിന്യുവബിള്‍ എനര്‍ജി തന്നെ 2500 മെഗാവാട്ട് എന്നുള്ളത് സ്റ്റോറേജ് ഫെസിലിറ്റിയിലൂടെ അയ്യായിരം ആറായിരം മെഗാവാട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിയും.  സ്റ്റോര്‍ ചെയ്ത് പീക്ക് അവറില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എത്തിക്കും. വളരെ വിശദമായ പവര്‍ പോളിസി ഉണ്ടാകും. കൂടുതല്‍ ഹൈഡല്‍ പ്രോജക്ടുകള്‍ക്ക് ഇനി പരിമിതിയുണ്ട്.. പമ്പ്ഡ് സ്റ്റോറേജ് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അതിന് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ ഗവണ്‍മെന്റ്് അതിലേക്ക് കടക്കുകയാണ്.

ഇപ്പോള്‍ തന്നെ റിന്യുവബിള്‍ എനര്‍ജിയില്‍ നിക്ഷേപത്തിന് നിരവധി പ്രൊപ്പോസലുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. വിവിധ വകുപ്പുകള്‍ അത് പരിശോധിച്ച് വരികയാണ്. കര്‍ണ്ണാടക കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ അയ്യായിരം മെഗാവാട്ട് ഉത്പാദിപ്പിച്ചു. നമ്മള്‍ ഉണ്ടാക്കിയില്ല. നമുക്ക് സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. ഞാന്‍ പൊളിറ്റിക്കലായി പറയുന്നതല്ല. ചെയ്യാത്തതിന്റെ പ്രശ്നമാണ് നമ്മള്‍ അനുഭവിക്കുന്നത്. ഒരു പ്ലാനിംഗ് ഉണ്ടായില്ല. ഒരു പ്രൊജക്ഷന്‍ ഉണ്ടായില്ല. നേരത്തെ എ.സി ഉപയോഗിച്ചിരുന്നത് ലക്ഷ്വറി പോലെ അപ്പര്‍ ക്ലാസ് ആയിരുന്നു, പിന്നെ മിഡില്‍ ക്ലാസ് ആയി. ഇപ്പോള്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്നു. അത് അനിവാര്യമായ ഘടകമായി മാറി. ചൂട് കൂടി, കാലാവസ്ഥ മാറി. വൈദ്യുതി ഉപഭോഗം കൂടി. 2030 ലെ വരെ പ്രൊജക്ഷന്‍ കണക്കിലെടുക്കുമ്പോള്‍ ഇതിനേക്കാള്‍ ഉപഭോഗം കൂടും. അടുത്ത മണ്‍സൂണ്‍ വരെയുള്ള പോളിസി ഇതോടൊപ്പം ചെയ്യുുന്നുണ്ട്. ചില സ്ഥാപനങ്ങളുമായും സര്‍ക്കാരുകളുമായും കരാര്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ട്.  ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി വിതരണം കൃത്യമാക്കുന്നതിനുള്ള സംവിധാനം ചെയ്യും.

പുനരുപയോഗ ഊര്‍ജമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സ്വകാര്യ സംരംഭകരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി വലിയ ക്യാമ്പയിന്‍ നടന്നത്. അങ്ങനെ ഒരു നീക്കവുമില്ല. ബോര്‍ഡിനെ സ്വയംപര്യാപ്തമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഇ.ഡി അന്വേഷണം സംബന്ധിച്ച് രാഷ്ട്രീയ വീക്ഷണത്തിലേയ്ക്കല്ല പോകുന്നത്. നിയമപരമായ കാര്യങ്ങളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. ഇഡി സര്‍ക്കാരിനു നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. അകകാര്യത്തില്‍ സൂഷ്മമായ ഒരു പരിശോധന നടത്തി എത്രയും വേഗം ഒരു തീരുമാനം എടുക്കും. സി.എം.ആര്‍.എല്‍ നല്‍കിയിരിക്കുന്ന മൊഴി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി പരിശോധിക്കേണ്ടവയാണ്. സി.എം.ആര്‍.എല്‍ എക്സാലോജിക്ക് വിഷയത്തില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് സി.പി. എമ്മിന്റെ പി.ബിയല്ലല്ലോ തീരുമാനമെടുക്കേണ്ടത്. പി.ബിയും പാര്‍ട്ടി കമ്മിറ്റിയുമെല്ലാം തോറ്റതിന്റെ ഉത്തരവാദിത്വം ആ പാവം ഗോവിന്ദന്റെയും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിലിട്ടിട്ട് മുങ്ങിയിരിക്കുകയാണ്. നല്ലതാണത്. ഞാന്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. കാരണം ഇപ്പോഴും എന്തു കൊണ്ട് തോറ്റു എന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നത് നല്ല കാര്യമാണ്. അത് അങ്ങനെ തന്നെ പൊയ്ക്കോട്ടെ. നമുക്ക് അക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. ആ ഫൈന്‍ഡിംഗ് നല്ലതാണ്. പാവം ഗോവിന്ദന്റെയും ജനങ്ങളുടെയും തലയിലിട്ടിട്ട് ഇതിന് ഉത്തരവാദികളായ ആളുകള്‍ ഭയങ്കര രസകരമായി രക്ഷപ്പെട്ടു നില്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. നല്ല കാര്യം. അങ്ങനെ തന്നെ വിചാരിച്ചാല്‍ മതി.

ഇ.എസ്.എ വിഷയത്തില്‍ കേന്ദ്ര വിദഗ്ധ സംഘവുമായി ഞാന്‍ തന്നെ ഒരു റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി പറഞ്ഞതു പോലെ 131 വില്ലേജുകളിലായാണ് അവര്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 8590 ചതുരശ്ര കിലോമീറ്ററില്‍ 98 വില്ലേജുകളിലാക്കി അത് കുറച്ചു. അതിലേക്ക് കൊണ്ട് വരണമെന്നാണ് ഞങ്ങളുടെ നിലപാട്. കാര്‍ഡമം ഹില്‍ റിസര്‍വ് (സി.എച്ച്.ആര്‍) ഏരിയ മുഴുവനായി ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കണം. അത് വനഭൂമിയായിട്ടാണ് പെടുത്തിയിരിക്കുന്നത്. ആ വനഭൂമിയായി പെടുത്തിയിരക്കുന്ന സി.എച്ച്.ആര്‍ മുഴുവന്‍ മാറണം. ഒരു ജനവാസപ്രദേശവും മാറാന്‍ പാടില്ല.അതിന്റെ മാപ്പ് കൂടി പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെഡ് ഇന്‍ഡസ്ട്രി എന്ന് പറഞ്ഞ് കുറെ കാര്യങ്ങള്‍ ഒഴിവാക്കണം എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അവര്‍ അതില്‍ ചില കാര്യങ്ങളില്‍ സ്ളോട്ടര്‍ ഹൗസ് പോലെയുള്ള കാര്യങ്ങള്‍ മാറ്റില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ലിബറൈലെസായ നടപടികള്‍ സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. നമ്മള്‍ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ ഞാനും പരിസ്ഥിതി മന്ത്രിയും ഉള്‍പ്പെടുന്ന നമ്മുടെ ഒരു ടീം കേന്ദ്ര ഗവണ്‍മെന്റിനെയും ബന്ധപ്പെട്ട ആളുകളെയും കണ്ട് നമ്മുടെ ആവശ്യം നടപ്പാക്കുന്നതിനുള്ള ശക്തമായ ശ്രമം നടത്തും. നമ്മുടെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയൊന്‍പത് ശതമാനത്തിലധികം വനഭൂമിയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി 21- 22 മാത്രമേയുള്ളൂ. മാത്രമല്ല ഗ്രീന്‍ സ്റ്റേറ്റ് ആണ് കേരളം. ജനവാസമേഖലയെ ഒഴിവാക്കണം. ആര്‍ക്കും ഉത്കണ്ഠ വേണ്ട. സര്‍ക്കാര്‍ വിശദമായ പഠനം നടത്തിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റുകള്‍ നീട്ടാന്‍ പി.എസ്.സിക്കു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. പി.എസ്.സി അതു തിരിച്ചയച്ചു. ഗവണ്‍മെന്റ് അക്കാര്യം പരിശോധിക്കുകയാണ്. പോലീസ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന നിലപാട് എടുക്കാന്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ല. വളരെ പ്രധാനപ്പെട്ട ആളുകളെ വരെ ചോദ്യം ചെയ്യലിനു വിളിക്കുന്ന സഥലത്ത് പി.എസ്.സി ചെയര്‍മാന് എന്ത് ഇളവ്. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തി എന്നുള്ള ഗുരുതരമായ ക്രമക്കേട് അരോപണം വന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അതിന്റെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അതുമായി സഹകരിക്കില്ല എന്നു പറഞ്ഞാല്‍ പോലീസ് നിയമപരമായ മാര്‍ഗം തേടും. അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഇ.ഡിയുടെ വണ്ടി തല്ലിപ്പൊളിച്ചിട്ട് അവസാനം എന്താണ് ഉണ്ടായത്. അതുകൊണ്ടൊന്നും കാര്യമില്ലല്ലോ. അന്വേഷണവുമായി സഹകരിക്കാനില്ലെന്നു പറയാനുള്ള പ്രത്യേക അധികാരമൊന്നും ആര്‍ക്കുമില്ല. എല്ലാവരും പൗരന്മാരല്ലേ. എനിക്കെതിരെ അന്വേഷണം വന്നാല്‍ ഞാന്‍ അതുമായി സഹകരിക്കേണ്ടേ. ഞങ്ങള്‍ക്കൊക്കെ എതിരെ എന്തെല്ലാം അന്വേഷണം വന്നു. എല്ലാ അന്വേഷണവുമായും സഹകരിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പി.എസ്.സി ചെയര്‍മാന്‍ അങ്ങനെ പ്രത്യേക പദവിയൊന്നുമല്ല. വലിയ പരീക്ഷ തട്ടിപ്പ് നടത്തി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചു എന്നൊരു ഗുരുതരമായ ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്. അതുമായി സഹകരിച്ചേ മതിയാവൂ. അതുമായി ബന്ധപ്പെട്ട് പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തേ മതിയാവൂ. അതിന്റെ രേഖകള്‍ കൊടുത്തേ മതിയാവൂ. അല്ലെങ്കില്‍ പോലീസ് അതിന്റേതായ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *