കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഗവൺമെന്റാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത് – രമേശ് ചെന്നിത്തല

Spread the love

10.9.2024ന്, രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഗവൺമെന്റാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇന്നത്തെ പരാമർശം അതീവ ഗൗരവതരമാണ്. ഇത്രയും കാലം ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച ഈ ഗവൺമെന്റിനെതിരെ ബഹു : ഹൈക്കോടതി നിശിതമായ വിമർശനമാണ് നടത്തിയിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കേണ്ട ആവശ്യം എന്തായിരുന്നു ? ആരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നത് സർക്കാർ വ്യക്തമാക്കണം?

കോടതി വിമർശനത്തിൻ്റെ വെളിച്ചത്തിൽ ‘ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണം. കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ മൊഴികൾക്കനുസരിച്ച് എഫ് ഐ ആറുകൾ എടുക്കണം.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ ഈ കേസുകളും ഉൾപ്പെടുത്തണം.

ഈ അന്വേഷണം ഒരു പ്രഹസനമാക്കി മാറ്റുവാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. അതിനെതിരായിട്ടാണ് ഹൈക്കോടതിയുടെ ശക്തമായ വിമർശനം.

ഹേമാ കമ്മിറ്റി റിപോർട്ടിൽ പുറത്തുവന്ന കാര്യങ്ങൾ മറച്ചുവച്ച് സർക്കാർ കൊടുക്കുന്ന സംരക്ഷണം ഇപ്പോഴും തുടരുകയാണ്.

വസ്തുതകൾ ഗവൺമെന്റ് മന:പൂർവ്വം മറച്ചു പിടിക്കുന്നു. കുറ്റക്കാരെ സംരക്ഷിക്കാനും വേട്ടക്കാരോടൊപ്പം നിൽക്കാനുമാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇരകൾക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ഗവൺമെൻ്റാണ് വേട്ടക്കാരോടെപ്പം നിൽക്കുന്നത്.

റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ ഇനി അമാന്തം പാടില്ല. ബഹു : ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *