എറണാകുളം ഡിജിറ്റൽ നഗരം ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല

Spread the love

സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയെന്ന വിശേഷണത്തിനു പിന്നാലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും ആദ്യം പൂർത്തിയാക്കി എറണാകുളം. കൃത്യമായ മോണിറ്ററിങ് നടത്തിയതിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഡിജി കേരളം പദ്ധതിയിൽ സർക്കാർ മാർഗരേഖപ്രകാരം ജില്ല, മണ്ഡല, തദ്ദേശസ്ഥാപന, വാർഡ് തലങ്ങളിൽ സമിതികൾ രൂപീകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
8,36,648 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 1,92,883 പേർ ഡിജിറ്റൽ നിരക്ഷരരായിരുന്നു. അവർക്ക് സന്നദ്ധസംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരത മിഷൻ തുടങ്ങിയവയുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കി. കൂടുതൽ ആളുകളിൽ സർവേ നടത്തിയത് കൊച്ചി കോർപറേഷനിലാണ്- 1,47,392 പേർ. കൂടുതൽ പഠിതാക്കളും ഇവിടെയാണ്- 11,958 പേർ.
നഗരസഭാതലത്തിൽ കൂടുതൽപേരിൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയാണ്- 24,438. കൂടുതൽ പഠിതാക്കൾ കളമശേരിയിലും- 5938 പേർ. ഗ്രാമപഞ്ചായത്ത് തലത്തിൽ കൂടുതൽ സർവേ നടത്തിയത് എടത്തലയാണ്- 5270. ഈ പഞ്ചായത്തിൽ തന്നെയാണ് കൂടുതൽ പഠിതാക്കളും ഉണ്ടായിരുന്നത്- 7309 പേർ. അശമന്നൂർ പഞ്ചായത്തിലെ അബ്ദുള്ള മൗലവി (99) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രായംകൂടിയ പഠിതാവായി. 4591 കുടുംബശ്രീ വോളന്റിയർമാരും വിവിധ സ്‌കൂൾ- കോളേജുകളിലെ 3421 എൻഎസ്എസ് വോളന്റിയർമാരും ജില്ലയിലെ 95 വിദ്യാഭ്യാസ സ്ഥപനങ്ങളും പദ്ധതിയുടെ ഭാഗമായി.

സമ്പൂർണ ഡിജിറ്റൽ സാക്ഷര കൈവരിച്ച ആദ്യ നഗരസഭയായി മൂവാറ്റുപുഴ നഗരസഭയും ആദ്യ പഞ്ചായത്തായി ആയവന പഞ്ചായത്തും ഓഗസ്റ്റ് 14ന് പ്രഖ്യാപനം നടത്തിയിരുന്നു. ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷര കൈവരിച്ച രാജ്യത്തെ ആദ്യ നിയോജകമണ്ഡലം മൂവാറ്റുപുഴയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *