വിറളിപൂണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാണം കെടുന്നു , പ്രവർത്തനം ബി.ജെ.പിക്കു വേണ്ടിയോ..? : ജെയിംസ് കൂടൽ

Spread the love

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നതിനുള്ള മഹായജ്ഞമാണ് ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്ര.
രാജ്യത്ത് മോദി സർക്കാർ അധികാരത്തിൽ വന്നത് വോട്ടു കൊള്ള നടത്തിയാണെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് തെളിവ് നിരത്തി രാഹുൽഗാന്ധി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി മുപ്പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിൽ ആസൂത്രിതമായ വോട്ടു കൊള്ള നടന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കർണാടകയിലെയും മഹാരാഷ്ട്രയിലെയും മണ്ഡങ്ങളിലെ ഇരട്ട വോട്ടുകളും കൂട്ടവോട്ടുകളും അദ്ദേഹം എടുത്തു കാട്ടി. ബിഹാറിലെ വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലുണ്ടായി. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചവരാക്കി.

രാജ്യത്തിന്റെ ഇലക്ഷൻ കമ്മിഷന്റെ വിശ്വാസ്യത തകർന്നതിന്റെ നേർ ചിത്രമായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. തെളിവു നൽകുക അല്ലെങ്കിൽ മാപ്പ് പറയുക എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിരട്ടലിന്റെ ഭാഷയാണ് പുറത്തെടുത്തത്. രാഹുലിന്റെ ചോദ്യങ്ങൾക്കും ജനങ്ങളുടെ സംശയങ്ങൾക്കുമുള്ള ശരിയായ മറുപടി ആയിരുന്നില്ല അത്. വോട്ടു കൊളള രാജ്യമാകെ ചർച്ചയാകുമ്പോഴാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം നടത്തിയത്.

രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ ആദ്യം രംഗത്തുവന്ന ബി.ജെ.പിയുടെ ഭാഷയിൽ തന്നെയായിരുന്നു കമ്മിഷന്റെ വാർത്താ സമ്മേളനം. വോട്ട് കൊളളയെക്കുറിച്ച് വെളിപ്പെടുത്തിയ രാഹുൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിജിറ്റൽ വോട്ടർ പട്ടിക നൽകാത്തത്?. വോട്ടെടുപ്പിന്റെ വീഡിയോകൾ എന്തിനാണ് നശിപ്പിച്ചു കളയുന്നത്?. വോട്ടർ പട്ടികയിൽ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?.

Author

Leave a Reply

Your email address will not be published. Required fields are marked *