
സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ കളക്ടർ ബംഗ്ലാവിലേക്ക് ഒഴുകിയെത്തി. കളക്ടർ ബംഗ്ലാവിനു മുന്നിൽ നിന്ന് ആരംഭിച്ച ജാഥ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ, നാനാജാതി മതസ്ഥരുടെ ആവേശ പിന്തുണയോടെ, പൗരപ്രമുഖരുടെ പങ്കാളിത്തത്തോടെ, കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും കൈകോർത്ത ആവേശത്തോടെ കോട്ടപ്പടി ജംഗ്ഷനിലേക്ക് നീങ്ങി.
മുൻ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.

കോട്ടപ്പടി ജംഗ്ഷനിൽ ജാഥാംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
ലഹരി മരുന്നിന്റെ വിഷബീജങ്ങൾക്കെതിരെ ഒത്തൊരുമിക്കാനും അതിൻറെ അവസാനത്തെ വേരുകൾ പോലും പറിച്ചെറിയാനും ജനം ഒറ്റമനസ്സോടെ മുന്നിൽനിന്നു. ഈ തീപ്പൊരി ഒരു കാട്ടുതീയായി പടരും എന്ന പ്രത്യാശ പങ്കുവെച്ചു.
സയീദ് മുനവ്വർഅലി ശിഹാബ് തങ്ങൾ,
എ.പി. അനിൽകുമാർ,
കെ.പി.എ. മജീദ്,
അബ്ദുൽ ഹമീദ് മാസ്റ്റർ,
പി.ഉബൈദുല്ല,
ആര്യാടൻ ഷൌക്കത്ത്,
യു.എ. ലത്തീഫ്,
ആബിദ് ഹുസൈൻ തങ്ങൾ,
ടി.വി.ഇബ്രാഹിം,
നജീബ് കാന്തപുരം,
കുറുക്കോളി മൊയ്ദീൻ,
വി.എസ്. ജോയ്,
പി.സുരേന്ദ്രൻ,
ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,
മലപ്പുറം കാസി.ഒ.പി. മുത്തുകോയ തങ്ങൾ,
ഫാദർ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പ്രൗഡ് കേരള ചെയർമാൻ മലയിൻ കീഴ് വേണു ഗോപാൽ,
അഷ്റഫ് കോക്കൂർ,
പി.ടി. അജയ്മോഹൻ തുടങ്ങി നിരവധിപേർ ജാഥയ്ക്ക് നേതൃത്വം നൽകി