
മാധ്യമ പ്രവര്ത്തകന് ആകുന്നതിനും മുന്‍പെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ കെ.എസ്.യു നേതാവായാണ് ഞാന്‍ മാത്യുവിനെ പരിചയപ്പെടുന്നത്. ആരെയും ചോദ്യം ചെയ്യാന്‍ മടിക്കാത്ത കെ.എസ്.യു നേതാവ്. ഞാൻ എം.എല്‍.എ ആയപ്പോഴേക്കും മാത്യു പൂര്‍ണമായും മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മാറിയിരുന്നു. അപ്പോഴും വൈകുന്നേരങ്ങളില്‍ എം.എല്‍.എ ഹോസ്റ്റലിലേക്കുള്ള വരവ് മുടക്കിയിരുന്നില്ല.
പ്രതിപക്ഷ നേതാവായപ്പോഴും മാത്യു എന്നെ കാണാനെത്താറുണ്ടായിരുന്നു. അടുത്തിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുമ്പോഴും മാത്യുവുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് അമ്മയുടെ അസുഖ വിവരം അന്വേഷിച്ചും മാത്യുവിനെ വിളിച്ചിരുന്നു. കുടുംബാംഗത്തെ പോലെ എന്നോട് ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു മാത്യു.
കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.