നാളേകളിൽ നാടിന്റെ ‘നിധി’യാകണം

Spread the love

കൊച്ചി: ഫിനിഷിങ് ലൈനിന്റെ തൊട്ടടുത്തെത്തിയപ്പോൾ നിധി കൃഷ്‌ണയുടെ കണ്ണുകൾ അച്ഛനെ പരതി. തന്റെ ഓരോ ചെറിയ നേട്ടവും ആഘോഷിക്കുന്ന അച്ഛന് ഇതും ഒരു സന്തോഷമായിരിക്കും. കണ്ണുകളടച്ചു, മുന്നോട്ട് കുതിച്ചു. മത്സരം പൂർത്തിയാക്കിയ ഉടൻ ഓടിച്ചെന്നതും അച്ഛനടുത്തേക്കുതന്നെ. ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ഇൻഫോപാർക്കിൽ ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് (ജി- ടെക്) സംഘടിപ്പിച്ച മെഗാ മാരത്തണിലാണ്, ഒരച്ഛന്റെയും മകളുടെയും മനോഹര നിമിഷങ്ങൾ ഇതൾവിരിഞ്ഞത്. കൊച്ചി ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ സീനിയർ ഓഡിറ്ററായ വിജയ് കൃഷ്ണ, നഗരത്തിൽ സംഘടിപ്പിക്കുന്ന മാരത്തണുകളിലേക്ക് മകളെയും ഒപ്പം കൂട്ടും. ചാരിറ്റി ആവശ്യാർഥം നടന്ന ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുത്തതല്ലാതെ മറ്റു പരിശീലനമോ പ്രത്യേകിച്ച് സഹായമോ ഇല്ലാതിരുന്ന നിധി കൃഷ്ണ, ജി- ടെക് മാരത്തൺ പത്ത് കിലോമീറ്റർ വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യ മത്സരത്തിന്റെ അങ്കലാപ്പൊന്നുമില്ലാതെ മാരത്തൺ പൂർത്തീകരിച്ച നിധിയെ കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. പാലക്കാട് സ്വദേശിയായ വിജയ് കൃഷ്ണയ്ക്ക് മകളെ ലോകമറിയുന്ന കായിക താരമാക്കണമെന്നാണ് ആഗ്രഹം. ചിട്ടയായ പരിശീലനത്തിലൂടെ മകൾ ലോകവേദികൾ കീഴടക്കുന്നത് സ്വപ്നം കാണുകയാണ് വിജയ് കൃഷ്ണയും ഭാര്യ പ്രഭാ വിജയനും. കൊച്ചി നേവി ചിൽഡ്രൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിധി കൃഷ്ണ.

Photo caption For Box story 2; വിജയ് കൃഷ്ണയും മകൾ നിധി കൃഷ്ണയും ജി- ടെക് മാരത്തൺ 10 കിലോമീറ്റർ വനിതാ വിഭാഗം രണ്ടാം സ്ഥാനത്തിന് ലഭിച്ച ട്രോഫിയുമായി.

For any additional information contact Vijay Krishna @ +91 93879 39672

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *