ക്ഷേമ പെന്‍ഷനുകള്‍ ഔദാര്യമല്ല, അവകാശമാക്കാന്‍ നിയമനിര്‍മ്മാണം ഏര്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ്

Spread the love

യു.ഡി.എഫ് പ്രഖ്യാപിച്ചത് കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതികള്‍; പ്രകടനപത്രിക നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ്.

കൊച്ചി: ഇന്ദിര ഗ്യാരണ്ടികള്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികളും സംസ്ഥാന വികസനത്തിനുള്ള സ്വപ്‌ന പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള പുതുയഗം കേരളത്തിനുള്ള യു.ഡി.എഫ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ ഔദാര്യമല്ല അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോയില്‍ പെന്‍ഷന്‍ അവകാശമാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം അബാദ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാനിഫെസ്റ്റോയുടെ കോപ്പി നല്‍കിയായിരുന്നു പ്രകാശനം.

പുതുയുഗ യാത്ര സമാപന വേദിയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി മാനിഫെസ്റ്റോയിലെ പ്രധാന പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ ധനസഹായം. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപ. ഓരോ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. യുവ സംരംഭകര്‍ക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ. വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ്. – എന്നിവയാണ് ഇന്ദിര ഗ്യാരണ്ടികള്‍.

600 കിലോമീറ്റര്‍ തീരദേശവും രണ്ട് തുറമുഖങ്ങളും കണ്ടെയ്‌നര്‍ ടെര്‍മിനലും ചെറു തുറമുഖങ്ങളുമുള്ള കേരളത്തെ തുറമുഖ നഗരമാക്കി വികസിപ്പിക്കുന്നതിനുള്ള മിഷന്‍ സമുദ്ര, വ്യോമയാന വികസനം, 100 കോടിയിലധികം വരുമാന ശേഷിയുള്ള 10,000 സംരംഭങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെ സ്വഭാവം നിരീക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ ജോബ് വാച്ച് ടവര്‍, വയനാട്ടില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവ പ്രകടനപത്രികയിലെ സ്വപ്‌ന പദ്ധതികളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുസംരംഭകര്‍ക്ക് മൂലധന പിന്തുണ നല്‍കുന്നതിന് റിവോള്‍വിങ് ഫണ്ട്, ടെക്‌നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ നല്‍കുന്നതിനൊപ്പം ടെക്‌നോ-മാനേജ് മെന്റര്‍മാരുടെ സഹായവും ഉറപ്പാക്കും.

ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ‘ആശ്രയ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘നവ ആശ്രയ’ ആരംഭിക്കും. വിശപ്പു രഹിത കേരളം ഉറപ്പാക്കാന്‍ ഇന്ദിര കാന്റീന്‍. പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക ജനവിഭാഗങ്ങള്‍ക്കും സൗജന്യ റേഷന്‍. യുവാക്കള്‍ക്ക് കുടുംബശ്രീ മോഡല്‍ ‘യുവശ്രീ’ സംഘങ്ങള്‍. ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ 25% കൂടുതല്‍ തുക നല്‍കും. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകള്‍ മാറ്റിവെച്ചിട്ടുള്ള എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപക
നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

യു.ഡി.എഫ.് ഭരണ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവെലെന്റ് ഫണ്ട്
പദ്ധതി, ശ്രുതി തരംഗം അടക്കമുള്ള കാരുണ്യ പദ്ധതികള്‍ പുനരാരംഭിക്കും. മത്സ്യബന്ധന ബോട്ടുകള്‍, കെ.എസ്.ആര്‍.ടി.സി, ഓട്ടോറിക്ഷ, ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി നല്‍കും. ആശാ വര്‍ക്കര്‍മാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും. അംഗനവാടി തൊഴിലാളികള്‍, ആശ, സ്‌കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി.പി.എല്‍ കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. അര്‍ഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠനത്തിന് കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ്, ലോണ്‍ സ്‌കോളര്‍ഷിപ്പ് എന്നിവ നടപ്പാക്കും. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി കുടിശികകള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കും.

ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ബെഡ് അവരുടെ അവകാശമാക്കും. ചികിത്സാ ചെലവ് കുറയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ നടപ്പാക്കും. ഷീ ഹോസ്പ്പിറ്റലുകളും വൃദ്ധവനിതകള്‍ക്ക് അംഗന്‍വാടിക്ക് സമാനമായി അമ്മവാടി പദ്ധതിയും നടപ്പാക്കും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും സ്ഥാപിക്കും. പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) മാതൃകയില്‍ നോ
ബില്‍ (ബില്‍ രഹിത) ആശുപത്രികള്‍. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച വയനാട്, തിരുവനന്തപുരം, കോന്നി, മഞ്ചേരി, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ്, കൊല്ലം (പാരിപ്പള്ളി) മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യം, സ്റ്റാഫ്, ഉപകരണങ്ങള്‍ എന്നിവ ഉറപ്പ് വരുത്തും.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ‘സെമസ്റ്റര്‍ ഇന്‍ കേ
കാമ്പസുകളില്‍ ‘Student diversity’ ക്ക് പ്രധാന പരിഗണന നല്‍കും. കേരളത്തിലെ കാമ്പസുകളില്‍ റാഗിങ്ങ് തടയാന്‍ ‘Sidharthan Student Distress App’. കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിംഗ് തടയാനും വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും ‘Sidharthan Anti ragging & Student Welfare Atc നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ രംഗം അമിത രാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ബോഡിയായി അക്കാദമിക് സിന്‍ഡിക്കേറ്റ് ഉണ്ടാക്കും. സര്‍വകലാശാലകളിലെയും കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ജാതീയമായ വിവേചനങ്ങളും പക്ഷപാതവും അവസാനിപ്പിക്കാന്‍ രോഹിത് വെമുല നിയമം.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തും. കേരളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ നയ രൂപീകരണം. പി.എസ്.സി സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാനും ഒഴിവുകള്‍ റിപ്പോര്‍ട്ടിങ് കാര്യക്ഷമാക്കാനും പുതിയ നിയമ നിര്‍മ്മാണം. സംസ്ഥാനത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നിന്റെ ഉത്ഭവ വിപണന/വിതരണ ശൃംഖല കണ്ടത്തി സമൂലമായി ഇല്ലാതാക്കാന്‍ Break The Drug Chain പദ്ധതി.

സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. അഞ്ചു വര്‍ഷംകൊണ്ട് അഞ്ചു ലക്ഷം പേര്‍ക്ക് വീട് നല്‍കും. ഭവന പദ്ധതികളുടെ തുക വര്‍ധിപ്പിക്കും. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ഭവന പദ്ധതികള്‍ നടപ്പിലാക്കും.

പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും. റബ്ബറിന് 300 രൂപ താങ്ങു വിലയാക്കും. സിയാല്‍ മോഡല്‍ റബ്ബര്‍ കമ്പനി ആരംഭിക്കും. കാര്‍ഷിക വിളകളുടെ താങ്ങുവില നിശ്ചയിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. കുടിയേറ്റ കര്‍ഷകര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും സമയ ബന്ധിതമായി പരിഹരിക്കും. ഭൂ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി വിവിധ
കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ കര്‍ഷകതാല്‍പര്യം സംരക്ഷിച്ച് സമയബന്ധിതമായി തീര്‍ക്കാന്‍ നടപടി. വന്യമൃഗങ്ങളുടെ കാടിറക്കം സംബന്ധിച്ച് യഥാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഡ്രോണ്‍, നിര്‍മിത ബുദ്ധി, ഐ.ഒ.ടി. അടക്കമുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ മുന്നറിയിപ്പ സംവിധാനങ്ങള്‍. ഭൂ ഉടമകളുടെ ഭൂമിയില്‍ കടന്നു കയറുന്ന കാട്ടുമൃഗങ്ങളെ നേരിടുന്നതിന് ഭൂ ഉടമകള്‍ക്ക്് അധികാരം നല്‍കുന്ന നടപടികള്‍ സ്വീകരിക്കും.

കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധന അവകാശം മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി
നല്‍കിവരുന്ന എസ്.സി.പി./ടി.എസ്.പി മാതൃകയില്‍ ഫിഷറീസ് സബ് പ്ലാന്‍ നടപ്പിലാക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ സബ്‌സിഡി ലഭ്യമാക്കും. മണ്ണെണ്ണ സബ്സിഡി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും വനാവകാശ നിയമം, PESA നിയമംപൂര്‍ണമായും നടപ്പിലാക്കും. ഏകദേശം 5.5 ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തി നിയമാനുസൃതമായി ദളിത് ആദിവാസികള്‍ക്കും മറ്റു അര്‍ഹരായ ഭൂരഹിതര്‍ക്കും നല്‍കും. ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി പുനഃസ്ഥാപിക്കും.

പട്ടികജാതിപട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ് അടക്കമുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സമയബന്ധിത വിതരണം ഉറപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും,പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നു എന്നും ഉറപ്പുവരുത്തുന്ന നിയമം നടപ്പിലാക്കും. എസ്.സി/ എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കുറഞ്ഞ മേഖലകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. ഭിന്നശേഷി ക്ഷേമത്തിനായി ഭിന്നശേഷി വകുപ്പ് രൂപീകരിക്കും.

സംസ്ഥാന സെക്രട്ടേറിയേറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി State Vigilance Commission. കേരളത്തില്‍ ടൂറിസത്തെ മുന്‍ഗണന മേഖലയായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. വ്യവസായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാന്‍ ടൂറിസത്തെ ഇന്‍ഡസ്ട്രിയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാന പദ്ധതി അടങ്കലില്‍ ഒരു നിശ്ചിത ശതമാനം വകയിരുത്തി ആര്‍ട്ടിസാന്‍ സബ് പ്ലാന്‍ നടപ്പിലാക്കും. സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം. ഇന്ത്യന്‍ പാചകകലയുടെ വൈവിധ്യവും രുചിയും ലോകത്തിനു മുന്‍പില്‍ എത്തിക്കുകയും, കേരളത്തെ ആഗോള ഭക്ഷ്യ ടൂറിസം കേന്ദ്രമായി മാറ്റുകയും ചെയ്യുന്നതിനായി വിശാലമായ ക്യാമ്പസില്‍ ഒരു പാചക ഇന്‍സ്റ്റിറ്റ്യൂട്ട്.

കേരളത്തില്‍ ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ ഹൈ സ്പീഡ് കോറിഡോര്‍ സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മെട്രോ /ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പാക്കി. കായിക രംഗത്ത് പ്രത്യേക കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി 2036 ലെ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ വിഷന്‍ 2036 നടപ്പിലാക്കും.

ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും നടപടികള്‍. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായ പരിധി എടുത്തു മാറ്റാനും
60 വയസ്സ് കഴിഞ്ഞവര്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കാനും നടപടി സ്വീകരിക്കും. സംസ്ഥാനത്തെ നിലവിലെ പുതിയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ പരിഷ്‌കരിക്കും. ജീവനക്കാരുടെ ഡി.എ/ഡി.ആര്‍ കുടിശിക നല്‍കും. മെഡിസെപിനെ പുതിയ പദ്ധതിയാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിശദമായ പഠനം നടത്തിയാണ് മാനിഫെസ്റ്റോ തയാറാക്കിയത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ അധികാരത്തില്‍ എത്തി നൂറ് ദിവസത്തിനുള്ള നടപ്പിലാക്കിയ രേവന്ത റെഡ്ഡി തന്നെ ഒരു ഗ്യാരണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപ്പാക്കാന്‍ സാധിക്കാത്ത ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചതെന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച ഗ്യാരണ്ടികളൊക്കെ സമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്ന തെലങ്കാനയിലും നടപ്പാക്കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ആസൂത്രണ മികവാര്‍ന്ന നികുതി ഭരണം കൊണ്ടുവരും. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള പണം കണ്ടെത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവിയെ മാറ്റുന്ന പദ്ധതികളാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ ആരോഗ്യവതിയാക്കി മാറ്റും. കേരളത്തിന്റെ മാറ്റത്തിനു വേണ്ടിയുള്ള മാനിഫെസ്റ്റോയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതികളുമായാണ് യു.ഡി.എഫ് വരുന്നത്. പ്രകടനപത്രിക ജനങ്ങള്‍ ഏറ്റെടുക്കും. പ്രകടനപത്രിക നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും നിലവില്‍ വരും. രണ്ട് മാസത്തിലൊരിക്കില്‍ ഈ സംവിധാനം പ്രകടനപത്രിക നടപ്പാക്കുന്നത് പരിശോധിക്കും. മാനിഫെസ്റ്റോയുടെ വിശ്വാസ്യത വര്‍ധിക്കുന്ന തരത്തിലാകും യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *