വാഷിംഗ്‌ടൺ ഡി സി : ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ തന്റെ ആഡംബര എസ്റ്റേറ്റിൽ കോഴികളെ വളർത്തുന്നതിലൂടെയാണ് സഫിയർ ഈ നികുതി ആനുകൂല്യത്തിന് അർഹയായത്.
ന്യൂജേഴ്‌സിയിലെ കർഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി നികുതിയിളവ് നൽകുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാർ തങ്ങളുടെ എസ്റ്റേറ്റുകളിൽ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്.
5.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളർ മാത്രം നികുതി അടച്ചാൽ മതിയാകും. ഇത് നിയമത്തിന്റെ ലഗ്നനമാണെന്ന് കർഷക സമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സഫിയർ തന്നെ സോഷ്യൽ മീഡിയയിൽ താനൊരു യഥാർത്ഥ കർഷകയല്ലെന്ന് മുൻപ് സമ്മതിച്ചിട്ടുണ്ട്.
ട്രംപിന്റെ ഗോൾഫ് കോഴ്‌സ്, ഗായകരായ ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ജോൺ ബോൺ ജോവി തുടങ്ങിയ പ്രമുഖരും മുൻപ് ഇത്തരത്തിൽ നികുതി ഇളവ് നേടിയിട്ടുള്ളവരാണ്.