ടെക്‌സസ് ഫെഡറല്‍ ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച മണിക്കൂര്‍ വേതനം 15 ഡോളര്‍ ജനുവരി 30 മുതല്‍

Spread the love

ഓസ്റ്റിന്‍(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ ഫെഡറല്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയര്‍ത്തിത് ജനുവരി 30 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ്(OPM) വെള്ളിയാഴ്ച പുറത്തിറക്കിയ മെമ്മോയിലാണ് ബൈഡന്‍ ഹാരിസ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ പോളിസിയെകുറിച്ച് പ്രതിപാദിക്കുന്നത്. ടെക്‌സസ്സിലെ 7000 ഫെഡറല്‍ എംപ്ലോയ്‌സിന് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വെറ്ററന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ അമേരിക്കയില്‍ ജോലിയിലായിരിക്കുന്ന 70,000 പേര്‍ക്കും ഈ ആനുകൂല്യം ജനുവരി 30 മുതല്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസമാണ് ജീവനക്കാരുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ബൈഡന്‍ പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാര്‍ട്ടിയും, സംഘടിത തൊഴിലാളി ഗ്രൂപ്പുകളും അമേരിക്കയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മണിക്കൂറിന് 15 ഡോളര്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ഒരു നിര്‍ദ്ദേശവും കോണ്‍ഗ്രസ്സില്‍ ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ ദേശീയ മിനിമം വേതനം മണിക്കൂറിന് 7.25 ഡോളറാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *