മകളെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മാതാവിന് 40 വര്‍ഷം തടവ്

Spread the love

ഹൂസ്റ്റണ്‍ : അഞ്ച് വയസ്സുള്ള മകളെ ബെല്‍റ്റ് കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മാതാവിനെ 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു . ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി കിം ഓഗ് ഫെബ്രു.17 വ്യാഴാഴ്ചയാണ് ശിക്ഷാവിധിയെക്കുറിച്ച് പ്രസ്താവന നടത്തിയത് .

മാര്‍ച്ച് 9 – 2019 ല്‍ ആയിരുന്നു സംഭവം ; ആന്‍ഡ്രിയ വെബ് (40) പോലീസിനെ വിളിച്ച് തന്റെ മകള്‍ (സമാന്ത ബെല്‍) അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കെണിയില്‍ നിന്നും താഴെ വീണു മരിച്ചു എന്നറിയിച്ചു .

പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോള്‍ ശരീരം മുഴുവന്‍ അടി കൊണ്ട ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി .

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആന്‍ഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു . തുടര്‍ച്ചയായി ബെല്‍റ്റ് ഉപയോഗിച്ച് അടിച്ച് ചുമരിനോട് ചേര്‍ത്ത് മണിക്കൂറുകളോളം ഇരുത്തുകയും അവിട നിന്നും അനങ്ങിയാല്‍ വീണ്ടും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചു . കുട്ടി മരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് സത്യം മറച്ചു വച്ചത് എന്നും ഇവര്‍ പറഞ്ഞു .

ആന്‍ഡ്രിയയുടെ ആണ്‍സുഹൃത്തും ഇതില്‍ പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്നു . കേസിന്റെ വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . ഇത് ഒരു ദിവസം കൊന്നതല്ല , ദീര്‍ഘനാള്‍ ഇങ്ങനെ പീഡിപ്പിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു .

ചെറിയ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും , കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ കഴിയുമെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജി ചോദിച്ചു . ഇപ്പോള്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ജഡ്ജി പറഞ്ഞു .

Author

Leave a Reply

Your email address will not be published. Required fields are marked *