യുഎസില്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

Spread the love

ന്യൂയോര്‍ക്ക്: ക്യൂന്‍സില്‍ വീട്ടമ്മയെ വീട്ടിലെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതായി ക്യൂന്‍സ് പോലിസ് അറിയിച്ചു. ഒര്‍സൊല്യ ഗാലിനെ(51) എന്ന വീട്ടമ്മയെ ഡേവിഡ് ബൊണോലയെ (44) എന്നയാള്‍ 58 തവണ ആണു കുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയാണ്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമായി രഹസ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 ന് വീട്ടില്‍ എത്തി.

Picture

ഈ സമയം ഒര്‍സൊല്യ 13 വയസ്സുള്ള മകന്‍ വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവും മൂത്തമകനും കോളജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ പ്രതിയും വീട്ടമ്മയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും ശരീരഭാഗങ്ങളിലും 58 തവണ കുത്തുകയുമായിരുന്നു.

തുടര്‍ന്നു മകന്റെ ഹോക്കിസ്റ്റിക്കിന്റെ ബാഗില്‍ ശരീരം വച്ചു കെട്ടി അതുമായി പുലര്‍ച്ച നാലു മണിയോടെ ഡേവിഡിന്റെ മൂന്നു മൈല്‍ അകലെയുള്ള വീട്ടിലേക്കു പോയി. പോകുന്ന വഴിയില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റ് ഉപേക്ഷിക്കുകയും ശരീരം ഡംപ്സ്റ്ററില്‍ നിക്ഷേപിക്കുകയും ചെയ്തു. ശനിയാഴ്ച ഇയാള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൈക്കേറ്റ മുറിവുകള്‍ വച്ചുകെട്ടുന്നതിനു പോയിരുന്നു.

Picture2

വീടിനു സമീപത്തുള്ള വിഡിയോ ചിത്രങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പൊലിസ് പ്രതിയെ കണ്ടെത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒര്‍സൊല്യയുടെ വീട്ടിലെ പണിക്കു രണ്ടു വര്‍ഷം മുന്‍പു ഹാന്‍ഡിമാനായിരുന്ന ഡേവിഡ് എത്തിയിരുന്നു. അതിനുശേഷമാണു ബന്ധം സ്ഥാപിച്ചത്. ഇതേ കുറിച്ചു ഭര്‍ത്താവിനറിയില്ലായിരുന്നുവെന്നാണു പൊലിസ് പറയുന്നത്.സംഭവത്തില്‍ 13 വയസ്സുള്ള മകനെ പൊലിസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. 20 വയസ്സില്‍ മെക്‌സിക്കോയില്‍ നിന്നു യുഎസില്‍ എത്തിയ ആളാണു ഡേവിഡ്.

Author

Leave a Reply

Your email address will not be published. Required fields are marked *