പത്തു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ പതിനാലുകാരന്റെ ക്രൂരത

Spread the love

വിസ്കോൻസൺ ∙ യുഎസിലെ വിസ്കോൺസണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരിയുടെ മരണത്തിനു പിന്നിൽ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വൻ ക്രൂരതയെന്നു റിപ്പോർട്ട്. ലില്ലി പീറ്റേഴ്സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്‌വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. പ്രാഥമിക ഓട്ടോപ്‍സി റിപ്പോർട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. ‌സംഭവത്തിൽ അറസ്റ്റിലായ പതിനാലുകാരൻ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടർ പറഞ്ഞു. റോഡിലൂടെ അൽപദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മർദിക്കുകയും വയറ്റിൽ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടർന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്.ഒടുവിൽ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പുവരുത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *