റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ്; യു.എസ്. ഹൗസില്‍ ഭൂരിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായില്ല

Spread the love

വാഷിംഗ്ടണ്‍ ഡി.സി. : യു.എസ്. പ്രതിനിധ സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേതാവിനെ തിരഞ്ഞെടുക്കുവാന്‍ കഴിയാതെ അങ്കലാപ്പില്‍.

സഭ നിയന്ത്രിക്കേണ്ട ഹൗസ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ന്യൂനപക്ഷ നേതാവ് കെവിന്‍ മെക്കാര്‍ത്തിയാണ് ഭൂരിപക്ഷ വോട്ടുകള്‍ ലഭിക്കാതെ കറുത്ത എതിര്‍പ്പിനെ നേരിടുന്നത്. നൂറുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കുവാന്‍ കഴിയാതെ സഭ പിരിയേണ്ടി വന്നത്.

ജനുവരി 3ന് നടന്ന തിരഞ്ഞെടുപ്പില്‍ 218 അംഗങ്ങളുടെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനാര്‍ത്ഥി കെവിന്‍ മെക്കാര്‍ത്തിക്കെതിരെയാണ് ഭൂരിപക്ഷ വോട്ടുകള്‍ ലഭിക്കാതെ കറുത്ത എതിര്‍പ്പിനെ നേരിടുന്നത്. നൂറുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കുവാന്‍ കഴിയാതെ സഭ പിരിയേണ്ടി വന്നത്.

 

ജനുവരി 3ന് നടന്ന തിരഞ്ഞെടുപ്പില്‍ 218 അംഗങ്ങളുടെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കെവിന്‍ മെക്കാര്‍ത്തിക്കെതിരെ ഒഹായൊയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജിം ജോര്‍ഡന്‍ രംഗത്തെത്തിയതോടെയാണ് മെക്കാര്‍ത്തിയുടെ നില പരുങ്ങലിലായത്.

മൂന്നു റൗണ്ടു വോട്ടെടുപ്പ് നടന്നിട്ടും മെക്കാര്‍ത്തിക്ക് ജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ ലഭിച്ചില്ല. ആദ്യ രണ്ടു റൗണ്ടുകളില്‍ ജോര്‍ഡാന്‍ 20 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാം റൗണ്ടില്‍ 21 വോട്ടുകള്‍ നേടി. മൂന്നാം റൗണ്ടില്‍ കെവിന് 202 വോട്ടുകള്‍ ലഭിച്ചു. ഒന്നും രണ്ടും റൗണ്ടിനേക്കാള്‍ ഒരു വോട്ടു കുറവാണിത്.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹക്കിം ജെഫ്രീസിന് പാര്‍ട്ടിയുടെ മുഴുവന്‍ അംഗങ്ങളുടേയും(212) വോട്ടുകള്‍ നേടാനായി. മെക്കാര്‍ത്തിക്കെതിരെ വലതുപക്ഷ തീവ്ര വിഭാഗമാണ് രംഗത്ത്. ഡമോക്രാറ്റിക് പാര്‍ട്ടിയോടും ബൈഡനോടും മൃദുല സമീപനമാണ് മെക്കാര്‍ത്തി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

നാളെ (ജനുവരി 4ന്) വീണ്ടും പ്രതിനിധിസഭ കൂടുമ്പോള്‍ കെവിന്‍ മക്കാര്‍ത്തി മത്സരിക്കുമെന്നും, ഐക്യം പുനഃസ്ഥാപിച്ചു പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Author