ചൈനീസ് ഭീഷണികളെ അതിജീവിച്ച് അമേരിക്കയ്ക്ക് സ്വർണ്ണം; ഫിഗർ സ്കേറ്റിംഗിൽ ചരിത്രം കുറിച്ച അലീസ ലിയു

Spread the love

ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദങ്ങളെയും ഭീഷണികളെയും അവഗണിച്ച്, അമേരിക്കൻ താരം അലീസ ലിയു ഒളിമ്പിക്സ് ഫിഗർ സ്കേറ്റിംഗിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വ്യാഴാഴ്ച നടന്ന ഫ്രീ സ്കേറ്റിംഗ് മത്സരത്തിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് 20-കാരിയായ അലീസ കാഴ്ചവെച്ചത്.

2002-ൽ സാറാ ഹ്യൂസിന് ശേഷം ഫിഗർ സ്കേറ്റിംഗിൽ സ്വർണ്ണം നേടുന്ന ആദ്യ അമേരിക്കൻ താരമായി അലീസ മാറി. 2022-ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം രണ്ട് വർഷം മുൻപാണ് കായികരംഗത്തേക്ക് തിരിച്ചെത്തിയത്.

അലീസയുടെ പിതാവ് ടിയാനൻമെൻ സ്ക്വയർ പ്രതിഷേധങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ചൈനയിൽ നിന്ന് പലായനം ചെയ്ത് അമേരിക്കയിൽ അഭയം പ്രാപിച്ച വ്യക്തിയാണ്.

അലീസ ചൈനയ്ക്ക് വേണ്ടി മത്സരിക്കണമെന്ന് സി.സി.പി സമ്മർദ്ദം ചെലുത്തിയിരുന്നതായും, ഇത് വിസമ്മതിച്ചതിനെത്തുടർന്ന് അമേരിക്കയിൽ വെച്ച് അലീസയെയും പിതാവിനെയും ചൈനീസ് ചാരന്മാർ പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്. എഫ്.ബി.ഐ ആണ് ഈ ഗൂഢാലോചന കണ്ടെത്തി താരത്തിന് മുന്നറിയിപ്പ് നൽകിയത്.

തന്നെയും കുടുംബത്തെയും സംരക്ഷിച്ച അമേരിക്കയോടുള്ള നന്ദി സൂചിപ്പിച്ചുകൊണ്ട്, ഏകാധിപത്യത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിന്റെ പക്ഷം പിടിച്ചാണ് താൻ മത്സരിച്ചതെന്ന് അലീസ വ്യക്തമാക്കി.

“പ്രവാസത്തിൽ നിന്ന് ഉന്നതിയിലേക്ക്” എന്ന അലീസയുടെ ഈ യാത്ര കായിക ലോകത്തിന് വലിയ ആവേശമായി മാറിയിരിക്കുകയാണ്.

2026 ലെ വിന്റർ ഒളിമ്പിക്സിലെ ഫിഗർ സ്കേറ്റിംഗ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മിലാൻ ഫിഗർ സ്കേറ്റിംഗ് അരീനയിൽ ആരാധകർക്കായി ഒരു രസകരമായ പരിപാടിയോടെ സമാപിച്ചു ..

24 വർഷത്തിനിടെ ഫിഗർ സ്കേറ്റിംഗിൽ ആദ്യത്തെ വ്യക്തിഗത വനിതാ സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ അലിസ ലിയു ആയിരുന്നു ശനിയാഴ്ചത്തെ ഗാലയ്ക്ക് സമാപനം കുറിച്ചത്

Author

Leave a Reply

Your email address will not be published. Required fields are marked *