സർക്കാർ ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത് ഡാറ്റ പ്രൈവസിയുടെ ലംഘനമാണ്. സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ്.
സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വ്യക്തിപരമായ വാട്സ്ആപ്പിൽ മുഖ്യമന്ത്രിയുടെ പേരിൽ മെസ്സേജ് വ്യാപകമായി വരുന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ , ഡിആർ വർദ്ധനവും, ഭവന നിർമ്മാണ അഡ്വാൻസും പുനഃസ്ഥാപിച്ചു കൊണ്ട് ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എന്നും ഒപ്പമു ണ്ടാവുമെന്നും വരും നാളുകളിൽ ഈ കരുതൽ തുടരുമെന്നും പിണറായി വിജയൻ ഉറപ്പു നൽകുന്നതായാണ് പോസ്റ്റ്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഡാറ്റാബേസുകളിൽ (SPARK പോലുള്ളവയിൽ) ജീവനക്കാർ നൽകുന്ന ഫോൺ നമ്പറുകൾ, ഉദ്യോഗസ്ഥരുടെ സമ്മതം ഇല്ലാതെ ബൾക്ക് മെസ്സേജിങ് ക്യാമ്പയിനുകൾക്കും പിആർ (PR) വർക്കുകൾക്കും ഉപയോഗിച്ചിരിക്കുകയാണ്. ഇത് കടുത്ത സ്വകാര്യതാ ലംഘനമാണ്
സർക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ (Personal Data) എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയൊരു ചോദ്യമാണ് ഇത് ബാക്കിയാക്കുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറാൻ ഭരണകൂടം ഉൾപ്പെടെ ആർക്കും അവകാശമില്ല,
ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഐടി ആക്ട് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനം ആയതുകൊണ്ട് മുഖ്യമന്ത്രിക്കും ഐടി രേഖ ചോർത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്മാർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.
ഇത് സ്വകാര്യത നിയമങ്ങളുടെ ലംഘനമല്ല എന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. പണ്ട് സ്പ്രിംഗ്ലർ ഡാറ്റ ചോർത്തുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനും പറഞ്ഞത് ഇതുതന്നെയാണ്. ആരുടെയും വിവരങ്ങൾ ചോർത്തിയില്ല എന്ന്. അവസാനം ചോർത്തിയെന്നും പിന്നീട് അവർ ഡിലീറ്റ് ചെയ്തു എന്നും ഹൈക്കോടതി തന്നെ കണ്ടെത്തി.
ഇലക്ഷൻ പ്രൊപ്പഗാൻഡയ്ക്കായി സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ അടിച്ചുമാറ്റി ഉപയോഗിച്ച ഒരു സർക്കാരിനെ ന്യായീകരിക്കത്തക്ക രീതിയിൽ ചീഫ് സെക്രട്ടറി സ്വയം തരംതാഴരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുളളത്.
മൂന്നാമതൊരു കാര്യം എനിക്ക് പറയാനുള്ളത് കേരളത്തിലെ ആരോഗ്യ രംഗം പൂർണമായി വെൻ്റിലേറ്ററിലായിരിക്കുകയാണ്. ഇന്ന് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയാണ്. ഇപ്പോൾ പറയുന്നു ഇത് സിസ്റ്റമിക് ഫെയിലിയർ ആണ് സിസ്റ്റത്തിൻ്റെ ഫെയിലിയർ ആണ്. ഈ സിസ്റ്റത്തിൻ്റെ ഫെയിലിയർ മാറ്റണമെങ്കിൽ മന്ത്രി തന്നെ മാറിയേ മതിയാവൂ ഈ മന്ത്രി സഭ തന്നെ മാറിയേ മതിയാവൂ. പത്തു വർഷമായിട്ട് സിസ്റ്റമിക് കറക്ഷൻസ് വരുത്താൻ കഴിയാത്ത ആളുകൾക്ക് ഇനി എന്നാണ് സിസ്റ്റത്തെ നന്നാക്കാൻ കഴിയുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. സർക്കാർ ആശുപത്രിയിൽ മരുന്നില്ല ഇപ്പൊ ഡോക്ടർമാർ കുറെ ദിവസമായി സമരത്തിലാണ്. രോഗികൾ ചെന്നാൽ ഓപ്പറേഷൻ പോലും നടക്കുന്നില്ല രോഗികൾക്ക് സർക്കാർ മെഡിക്കൽ ആശുപത്രികളിൽ ഒരു പരിചരണവും ലഭിക്കുന്നില്ല. എന്നാൽ അവരോട് ചർച്ച ചെയ്ത് അവരുടെ ശമ്പള കുടിശ്ശിക കൊടുക്കാമെന്നും മറ്റ് ആനുകൂല്യങ്ങൾ പരിഗണിക്കാമെന്നും പറയാനുള്ള മര്യാദ പോലും കാണിക്കാതെ സമരം ചെയുന്ന ഡോക്ടർമാർ സമരം ചെയ്യട്ടെ രോഗികൾ അനുഭവിക്കാനുള്ളത് അനുഭവിക്കട്ടെ എന്ന നിലപാടാണ് ഗവൺമെൻറ്റും ആരോഗ്യ മന്ത്രിയും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ അതാണ് ഏറ്റവും വലിയ കഴിഞ്ഞ മൂന്ന് നാല് ദിവസമായി കേരളം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് ആരോഗ്യം ആശുപത്രികൾ സ്തംഭിച്ചിരിക്കുകയാണ്. ആര് ചെന്നാലും ഡോക്ടർമാർ അറ്റൻഡ് ചെയുന്നില്ല ഗുരുതരമായ അസുഖങ്ങൾ ബാധിച്ചു ചെല്ലുന്നവർ പോലും ഓപ്പറേഷനുകൾ പോലും മാറ്റി വെക്കുന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. ഇതൊന്നും പരിഹരിക്കാൻ ആരുമില്ല എന്നിട്ട് വീമ്പ് പറയുകയാണ് രാജ്യം മുഴുവൻ ബോർഡ് വെക്കുകയും തെരഞ്ഞെടുപ്പിന് വേണ്ടി സർക്കാർ പണം ഉപയോഗിച്ച് കൊണ്ടുള്ള പ്രചാരണ പരിപാടികൾ നടത്തുകയും മാത്രമാണ് ചെയ്യുന്നത്. ഇത് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നുള്ള വിവരം സർക്കാര് ഓർക്കണം എന്നാണ് എനിക്കിത് പറയാനുള്ളത്.