അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും  പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കണം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (11/04/2026).

പരാജയം ഉറപ്പാക്കിയ സി.പി.എമ്മിന് ചുമരെഴുത്ത് പോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവും; അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും  പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കണം.

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സി.പി.എം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണ്. അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കണം. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തരമായി ഇടപെടണം.

   

പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. പയ്യന്നൂരില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. വി. കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ പോലും തകര്‍ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്‍ക്ക് മുന്നില്‍ റീത്ത് വയ്ക്കുകയും കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചുമരെഴുത്ത് പോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല്‍ സംഘമായി കണ്ണൂരിലെ സി.പി.എം മാറി. അക്രമത്തെ തള്ളിപ്പറയാന്‍ സി.പി.എം സംസ്ഥാന- ജില്ലാ നേതാക്കള്‍ ആരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്.

യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി വിതറുന്നതു പോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.പിഎം ക്രിമിനലുകള്‍ നടത്തിയത്. നാദാപുരത്തും പേരാമ്പ്രയിലും താനൂരിലും കാട്ടാക്കടയിലും, നേമത്തും നായ്ക്കുരണ പൊടി പ്രയോഗമുണ്ടായി. ആക്രമണങ്ങള്‍ക്കെല്ലാം കേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘത്തെ ഇറക്കിവിട്ട് ക്രമസമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *