രമേശ് ചെന്നിത്തല സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ നിരോധന നിയമപ്രകാരം എടുത്തിട്ടുള്ള അട്രോസിറ്റി കേസുകളിൽ 80 ശതമാനവും എസ് സി/എസ് ടി കമ്മീഷനും അട്രോസിറ്റി കോടതിയിലെ സർക്കാർ ഭാഗം വക്കീലുമാരും, പോലീസും ചേർന്ന് അട്ടിമറിച്ചു എന്ന് രമേശ് ചെന്നിത്തല
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിരിക്കുകയാണ്. സർക്കാർ ഈ വിഭാഗങ്ങളെ അവഗണിക്കപ്പെടുന്നതുകൊണ്ടു പല ച്ചിദ്ര ശക്തികൾക്കും പട്ടി വിഭാഗങ്ങളെ ദ്രോഹിക്കാനുള്ള പ്രചോദനം ലഭിക്കുന്നു. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ഒരു വർഷത്തിൽ അഞ്ചു തവണയെങ്കിലും ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന അട്രോസിറ്റി കമ്മിറ്റികൾ കൂടാറുണ്ട്, പിണറായി സർക്കാർ വന്നതിനുശേഷം എത്ര അട്രോ സിറ്റി കമ്മിറ്റികൾ കൂടിയെന്ന് പരിശോധിക്കേണ്ടതാണ്. പട്ടി വിഭാഗ പീഡനങ്ങൾക്കെതിരെ സർക്കാരും കോടതികളും പട്ടികജാതി കമ്മീഷനും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിൽ നിതിൻ രാജിനെ പോലുള്ള മിടുക്കന്മാരായ വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽ ഇതുപോലുള്ള ദാരുണമായ അന്ത്യം ഉണ്ടാവുമായിരുന്നില്ല. നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ച ലോൺ ആപ്പുകാരെ ഡൽഹിയിൽ പോയി അറസ്റ്റ് ചെയ്യാമെങ്കിൽ കണ്ണൂരിലുള്ള യഥാർത്ഥത്തിലുള്ള കൊലയാളികളെ അറസ്റ്റ് ചെയ്യാൻ എന്താണ് അമാന്തിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ണൂരിൽ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയും തിരുവനന്തപുരത്ത് നിതിൻ രാജിന്റെ കുടുംബത്തിന് സഹായികളാകാൻ മത്സരിക്കുന്ന സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഉപവാസ സമരത്തിന് സംസ്ഥാന പ്രസിഡൻറ് എ കെ ശശി അധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ, മണക്കാട് സുരേഷ്, ജി സുബോധനൻ, എം എ വാഹിദ്, ദളിത് കോൺഗ്രസ് വൈസ് പ്രസിഡൻമാരായ അജിത്ത് മാട്ടൂൽ, കെ ബി ബാബുരാജ്, ഇ എസ് ബൈജു, ശാസ്തമംഗലം വിജയൻ, കെ സി സുബ്രഹ്മണ്യൻ, കുറക്കട മധു, വിലങ്ങറ വേണുഗോപാൽ, എടക്കോട് ജനാർദ്ദനൻ, എസ് അനിത, എച്ച് ദാനരാജ്, എന്നിവർ സംസാരിച്ചു
വിലങ്ങറ വേണുഗോപാൽ (സംസ്ഥാന ജനറൽ സെക്രട്ടറി)