വാഷിംഗ്‌ടൺ ഡി സി : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന്, യു.എസ് സേന ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയിലെ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ, യുദ്ധം തുടരാൻ തങ്ങൾ നിർബന്ധിതരായാൽ “ഇറാൻ എന്ന രാജ്യം ഇനി നിലനിൽക്കില്ല” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. എന്നാൽ, വരും ദിവസങ്ങളിൽ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ “നരകം അനുഭവിക്കും” എന്നായിരുന്നു ഇറാന്റെ തിരിച്ചടിയുള്ള മറുപടി. നിലവിൽ കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.