മെസി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതു ഗൗരവമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കും : മുഖ്യമന്ത്രി

Spread the love

മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളം. (13-08-2026)  PART-2 )

ഗുരുതരമായ ആരോപണങ്ങളാണ് അതിലുള്ളത്. അര്‍ജന്റീനിയന്‍ ഫുട്ബാള്‍ അസോസിയേഷനുമായി കരാര്‍ വയ്ക്കാന്‍ ഒരു സ്വകാര്യസ്ഥാപനത്തിനു അനുമതി കൊടുത്തതിന്റെ നടപടി ക്രമം എന്തായിരുന്നു. താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടായിരുന്നോ അതു കൊടുത്തത്. വിപണി മൂല്യനിര്‍ണയമോ സാമ്പത്തികശേഷിയോ ഫണ്ടിന്റെ ഉറവിടമോ ഒന്നും പരിഗണിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും അറിഞ്ഞിട്ടില്ല. പരസ്പരവിരുദ്ധമായ പ്രസ്ഥാവനകള്‍ പലകോണില്‍ നിന്നുമായി വരുന്നുണ്ട്. ഒരു പാരാതി കിട്ടിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിക്കുന്നു. കിട്ടിയ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പ്രാഥമികമായ പരിശോധനയില്‍ ജിഎസ്ടിയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പ് നടന്നിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ആ വെട്ടിപ്പ് കണ്ടെത്തി നോട്ടീസ് കൊടുത്തതുമാണ്. പിന്നെ പിന്നീട് ആ അന്വേഷണം മരവിപ്പിക്കപ്പെട്ട സ്ഥിതിയാണ് പിന്നീടുള്ള ഏഴുമാസം ഉണ്ടായത്. അത്തരം കാര്യങ്ങല്‍ പരിശോധിച്ച് സര്‍ക്കാരിനു നഷ്ടപ്പെട്ടിട്ടുള്ള തുക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രാരംഭ നടപടിയിലുണ്ടായ അനാസ്ഥയെപ്പറ്റിയും ധനകാര്യവകുപ്പ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയെപ്പറ്റി വ്യക്തമായി മനസിലാക്കി അത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ളതായി തോന്നിയാല്‍ അതിനായുള്ള നടപടികള്‍. എഫ്സിആര്‍എ ആക്ടിന്റെ ലംഘനം നടന്നോ എന്നും അന്വേഷിക്കും.

മെറ്റ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ സ്വയം ഒരു വലിയ സംഭവമാണെന്നു പോലും തോന്നിപ്പോയി. ഞാന്‍ എഴുതിക്കൊടുക്കുന്നതൊക്കെ മെറ്റ നീക്കം ചെയ്യുകയെന്നു വച്ചാല്‍ വലിയ കാര്യമല്ലേ. ആകെ മെറ്റയ്ക്ക് കൊടുത്തിരിക്കുന്ന കത്ത് സി.എം.ഒ കേരള എന്ന ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് ലഭ്യമാക്കിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. നേരത്തെ ആ പേജ് ഉണ്ടായിരുന്നതാണ്. രണ്ടുമാസമായിട്ടുപോലും അത് ഇതുവരെ ശരിയാക്കി കിട്ടിയിട്ടില്ല. അങ്ങനെയുള്ള ഞാന്‍ പറഞ്ഞിട്ടാണ് മെറ്റ പല സമൂഹികമാധ്യമ ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളാമോ. എന്റെ തന്നെ പല കണ്ടന്റുകളും മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളില്‍ ഇടപട്ടതിനെ പ്രശംസിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് കൊല്ലം രൂപതയുടെ എഴുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം , മന്ത്രി ഷിബുബേബി ജോണും ഞാനും ചേര്‍ന്ന്് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ ,കെസിബിസി മുഖ്യമന്ത്രിയ്ക്ക് പരോക്ഷ പിന്തുണ രേഖപ്പെടുത്തി നടത്തിയ പ്രസ്താവന എന്നിവയൊക്കെ ചില ചാനലുകള്‍ കൊ
ടുത്തത് മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മെറ്റ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഞാനോ എന്റെ ഓഫീസോ പറഞ്ഞിട്ട് മെറ്റ ആരുടെയും കണ്ടന്റ് നീക്കം ചെയ്തിട്ടില്ല. അത്തരം സ്വാധീനം എനിക്കു മെറ്റയിലില്ല. തന്നിഷ്ടപ്രകാരം മെറ്റ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അതിനെതിരെ ശക്തമായി ഇടപെടണം. മാധ്യമങ്ങള്‍ നല്‍കുന്ന പരാതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഞാന്‍ മനോരമ ന്യൂസിലെ ജോണിലൂക്കോസിനു നല്‍കിയ അഭിമുഖം പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്ത ചരിത്രമാണ് മുന്‍സര്‍ക്കാരിനുള്ളത്. അക്കൂട്ടരാണ് ഇപ്പോള്‍ എനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. വീഡിയോ നീക്കം ചെയ്തതിന്റെ പേരില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി കൊടുത്തു. തുടര്‍ന്ന് അത് തെറ്റായ നടപടിയാണെന്ന് മനസിലാക്കി സാമൂഹികമാധ്യമത്തില്‍ ആ വീഡിയോ തിരികെ കൊണ്ടുവരുകയായിരുന്നു. പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെയും മറ്റും സാമൂഹിക മാധ്യമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന പ്രവണ മെറ്റയില്‍ അടുത്തിടെയായി കാണുന്നുണ്ട്.

ലഹരി കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഹുസൈന്‍. നവകേരള സദസുമായി ബന്ധപ്പെട്ട്് പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം സ്‌കൂളിന്റെ മുന്നില്‍ വച്ച് ക്രൂരമായ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായ പരുക്കേറ്റ് മുഹമ്മദ് ഹൂസൈന്‍ ചികിത്സയില്‍ കഴിമ്പോഴാണ് ആദ്യമായി ഫോണിലൂടെ സംസാരിച്ചത്. ഫോണിലൂടെ ആശ്വസിപ്പിച്ച കൂട്ടത്തില്‍ എപ്പോഴെങ്കിലും വീട്ടില്‍ വരാം എന്നു വാക്കുംകൊടുത്തു. കുറെക്കാലത്തിനു ശേഷം വെങ്ങോല പഞ്ചായത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഹുസൈനെ വീട്ടില്‍ പോയി കണ്ടു. അതിന്റെ ചിത്രങ്ങളൊക്കെയുണ്ട്. അതിനുശേഷം മൂന്നോ നാലോ തവണ പലസ്ഥത്തുവച്ച് പരസ്പരം കണ്ടുമുട്ടിയിട്ടുമുണ്ട്. അപ്പോഴെല്ലാം പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലുള്ള താല്‍പര്യം കാണിച്ചിട്ടുണ്ട്. അന്നൊന്നും ആ നാട്ടിലെ പാര്‍ട്ടിക്കാര്‍ക്കോ നിവാസികള്‍ക്കോ ഇദ്ദേഹത്തിനു മയക്കുമരുന്നു ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്തപ്പോഴാണ് എല്ലാവരും ആ വിവരം അറിയുന്നത്. എന്റെ സോഷ്യല്‍ മീഡിയ ടീമിലുണ്ടെന്ന ഹുസൈന്‍ ഉണ്ടെന്ന ആരോപണം പൂര്‍ണ്ണമായി തെറ്റാണ്.പ്രതിപക്ഷ നോതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും ഒരു സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെയും ഒരു സ്ഥലത്തും വച്ചിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *