യുഎസ് സംസ്ഥാനമായ ഒഹായോയിലെ ഡെലവെയർ കൗണ്ടിയിൽ 55-കാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ബീൻ-ഓളർ റോഡിലെ വീട്ടിലുണ്ടായ വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ടമേലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. കേസിൽ അന്വേഷണം തടസ്സപ്പെടുത്തിയതിന് കൊല്ലപ്പെട്ട സ്ത്രീയുടെ 18-കാരിയായ മകൾ ബ്രയാന ഡച്ചറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.