സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് ഞങ്ങള്‍ക്ക് ഒരു യോജിപ്പുമില്ല. മാത്രമല്ല അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല. ആ നിലപാടിനോട് ഞങ്ങള്‍ക്ക് ഒരു തരത്തിലും യോജിക്കാന്‍ പറ്റില്ല.പത്തൊന്‍പതാം നൂറ്റുാണ്ടില് വല്ലതും പറയേണ്ട കാര്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറയുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവര്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. മാത്രമല്ല ഇസ്ലാമിക ചരിത്രവും അതുതന്നെയാണ് പറയുന്നത്. പ്രസ്താവന ഇസ്ലാമിനെ തെറ്റായി വാഖ്യാനിക്കുന്നതാണ്. പ്രവാചകന്റെ ആദ്യഭാര്യയായിരുന്ന ഖദീജ വലിയൊരു ബിസിനസ് വുമണ്‍ ആയിരുന്നു. വലിയ ബിസിനസുകാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ ജമല് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വസൈന്യാധിപയായിരുന്നു അവര്‍. ഇസ്ലാമിക ചരിത്രത്തില്‍ പറയുന്ന ബില്‍ക്കീസ് രാജ്ഞി, രാജ്ഞിയായിരുന്നു. ബിസിനസ് നടത്തിയിരുന്ന ഒരു വനിത, സര്വസൈന്യാധിപയായിരുന്ന ഒരു വനിത, രാജ്ഞിയായിരുന്ന ഒരു വനിത ഇതൊക്കെ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ഖലീഫ ഉമറിന്റെ രാജസദസില്‍ മഹര്‍ കുറയ്ക്കാന്‍ വേണ്ടി തീരുമാനം എടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത് എന്ന് ചരിത്രത്തിലുണ്ട്. അവരെ എല്ലാവരും എതിര്‍ത്തപ്പോള്‍ ലോകത്തെ ഏറ്റവും നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമര്‍ പറഞ്ഞത് ആ സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ്. അതായത് രാജസദസില്‍ പോലും സ്ത്രീ ഉണ്ടായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും കാന്തപുരത്തിന്റെ നിലപാടിനോടൊപ്പം നില്‍ക്കില്ല.
വന്ദേമാതരം ആലാപനത്തിന്റെ കാര്യം നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിട്ടുളളതാണ്. ആഗസ്റ്റ് 15 ന് സര്‍ക്കാരിന്റെ ഒരു പരിപാടിയിലും ചൊല്ലിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളായിരുന്നു 14 ജില്ലകളിലും. ഇന്ത്യന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വരുമ്പോള്‍ അവരുടെ പ്രോട്ടോകോള്‍ ആണ് നടപ്പാക്കുന്നത്. അവരുടെ പ്രോട്ടോകോള്‍ അനുസരിച്ച് അത് ചൊല്ലണം എന്നുളളതാണ് പ്രോട്ടോക്കോള്‍. ആ പ്രോട്ടോക്കോള്‍ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അപ്പോള്‍ വൈസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടികളില്‍ അത് നടന്നു. ഇന്ത്യയിലെ എല്ലാ സ്ഥലത്തും അത് നടക്കുന്നുണ്ട്. ഞങ്ങളുടെ തീരുമാനവും പാര്‍ട്ടിയുടെ തീരുമാനവും ആദ്യത്തെ രണ്ട് സ്റ്റാന്‍സ ചൊല്ലിയാല്‍ മതി എന്നാണ്. പാര്‍ട്ടി പരിപാടികളിലും അല്ലാത്ത പരിപാടികളിലും അത് മാത്രമേ ചൊല്ലുകയുള്ളൂ. ഇക്കാര്യത്തില്‍ കൃത്യമായ നയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ട്. പക്ഷേ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വരുമ്പോഴുള്ള പ്രോട്ടോക്കോള്‍ കേന്ദ്ര പ്രോട്ടോക്കോള്‍ ആണ്. ആ പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും പരിപാടി. ഇന്ത്യന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയുമൊക്കെ സംസ്ഥാന ഗവണ്മെന്റിന്റെ പരിപാടികള്‍ക്ക് ക്ഷണിക്കും. ഒരു സംശയവും വേണ്ട.
പ്രിയദര്‍ശിനി പദ്ധതി എക്സ്പര്‍ട്ട് കമ്മിറ്റി ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നല്ല നിര്‍ദേശങ്ങള്‍ എക്സ്പര്‍ട്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ട്രാന്‍സ്പോര്‍ട്ട് മന്ത്രി അത് വിശദീകരിക്കും. അത് ഗവണ്മെന്റ് പരിശോധിച്ച് ആ ഇന്ഡസ്ട്രിയെക്കൂടി സംരക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എടുക്കും. ഇപ്പോള്‍ കെ. എസ്. ആര്.ടി.സിയില്‍ സൗജന്യയാത്ര കൊടുത്തപ്പോള്‍ എല്ലാവരും എതിര്‍പ്പ് പറഞ്ഞു. സൗജന്യയാത്ര കൊടുത്തിട്ടും കെ. എസ്. ആര്.ടി.സിക്ക് റെക്കോര്‍ഡ് കളക്ഷനാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഗ്രാന്റ് കൊടുക്കാതെ സ്വതന്ത്രമായി നിലനില്ക്കാന് പറ്റാവുന്ന തരത്തിലേക്ക് കെ. എസ്. ആര്.ടി.സിയെ കൊണ്ടുപോവുകയാണ് ഞങ്ങളുടെ ലക്ഷ്യം. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എത്ര മനോഹരമായിട്ടാണ് ഈ ഓണക്കാലം കൈകാര്യം ചെയ്തത്. മന്ത്രിസഭായോഗത്തില്‍ ആ വകുപ്പിനെ പ്രത്യേകമായി അഭിനന്ദിച്ചു. ഓണാഘോഷം നല്ലരീതിയില്‍ സംഘടിപ്പിച്ചതിന് ടൂറിസം വകുപ്പിനെയും പ്രത്യേകമായി അഭിനന്ദിച്ചു. കേരളത്തിന്റെ മുക്കിലും മൂലയിലും 13 ഇനം അവശ്യസാധനങ്ങള്‍ എത്തിച്ചു. സര്‍വകാല റെക്കോര്‍ഡാണ് ഇത്്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പണം കൊടുത്തു. ജനങ്ങള്‍ റോഡില്‍ ഇറങ്ങി, വലിയ ബിസിനസാണ് കേരളത്തില്‍ നടന്നത്.കേരളത്തില്‍ ഒരു കാലത്തും നടക്കാത്ത ബിസിനസ് എല്ലാ രംഗത്തും നടന്നു. വിപണിയെ സജീവമാക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്. മാര്‍ക്കറ്റിനെ ഉത്തേജിപ്പിച്ച്് ഇക്കോണമിയെ ഉത്തേജിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കും എന്നുള്ള ഗവണ്മെന്റിന്റെ നയമാണ് ഞങ്ങള്‍ ആദ്യം കിട്ടിയ ഒരു അവസരത്തില്‍ ഓണക്കാലത്ത് കൊടുത്തത്. ഒരാള്‍ക്കും പൈസ കൊടുക്കാതിരുന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കടമടക്കം ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പൈസ പമ്പ് ചെയ്തു. ആളുകളുടെ കൈയില്‍ പൈസ വന്നു. ആളുകള്‍ ആ പണം ചെലവാക്കി അതിന് നികുതിയായി തിരിച്ചു കിട്ടി.
കഴിഞ്ഞ മൂന്നുമാസക്കാലത്ത് നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് പോര. ഞങ്ങള്‍ തൃപ്തരല്ല. ഇനിയും വരുമാനം വര്‍ദ്ധിപ്പിക്കണം. ഞങ്ങള്‍ ഖജനാവ് നിറയ്ക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടുപോകും. പ്രതിപക്ഷ നേതാവ് പൂവും തുമ്പിയും ഒക്കെ പറഞ്ഞിരുന്നു. ഞാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു നമ്മള് ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട് തുമ്പി പൂവില്‍ നിന്ന് തേന്‍ കുടിക്കുന്നതു പോലെ ആകണം ഒരു ഭരണകൂടം നികുതി പിരിക്കേണ്ടത് ജനങ്ങളെ ദ്രോഹിക്കാതെ നികുതി പിരിക്കണം. അതല്ലേ ഞങ്ങള്‍ ചെയ്തത്്. അദ്ദേഹത്തിന് മനസിലായില്ലെന്ന് തോന്നുന്നു. അതാണ് ഞങ്ങള്‍ ചെയ്തത് നികുതി കൂട്ടിയോ ഞങ്ങള്‍ വന്നിട്ട് നികുതി കൂട്ടിയില്ല. ചില സാധനങ്ങള്‍ക്ക് നികുതി കുറച്ചു, നിങ്ങള്‍ അന്വേഷിക്കണം. ഇലക്ട്രിക്ക് വാഹനങ്ങള്‍ 20 ലക്ഷത്തില്‍ താഴെയുള്ളതിനും 10 ലക്ഷത്തില്‍ താഴെയുള്ളതിനും ഞങ്ങള്‍ നികുതി കുറച്ചു. അപ്പോള്‍ പലരും ചോദിച്ചു ധനസ്ഥിതി ഇത്രയും മോശമായ സ്ഥിതിയില്‍ എന്തിനാണ് നികുതി കുറച്ചത്. ഇപ്പോള്‍ നിങ്ങളൊന്ന് അന്വേഷിച്ചു നോക്കൂ കേരളത്തിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന എത്രമാത്രം വര്‍ദ്ധിച്ചുവെന്ന്. ഞങ്ങളുടെ സാമ്പത്തിക സമീപനം വളരെ വളരെ വ്യത്യസ്തമാണ്.
കടമെടുപ്പ് പരിധി വിട്ട്് വായ്പ എടുത്തിട്ടില്ല. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും? പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഗവണ്മെന്റാണ്. കാരണം ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ കിഫ്ബി കൊടുത്ത കടബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ ഗവണ്മെന്റ് വരുത്തിവെച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. ഈ ഗവണ്മെന്റ് വേറൊരു പ്രശ്നം കൂടിയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മീഷന് കൊടുത്തിരുന്നു. അത് ഞങ്ങള്‍ക്കില്ല. അത് വര്‍ദ്ധിക്കുമെന്നാണ് വിചാരിച്ചത്.