ഫാ. ജിനു തെക്കേത്തലക്കൽ.
വത്തിക്കാൻ : മുറിവേറ്റ ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും വാഹകരായി തീരുവാൻ എല്ലാ മതങ്ങളിലെയും നേതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട്, സെപ്റ്റംബർ മാസം 14 വരെ അർജന്റീനിയയിലെ ബ്യൂണസ് ഐറിസിൽ വച്ച് നടക്കുന്ന, “വൈവിധ്യത്തിലെ സംഭാഷണം, സാഹോദര്യത്തിലേക്കുള്ള ഒരു പങ്കിട്ട പാത” എന്ന യോഗത്തിൽ, വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, സംസാരിച്ചു. വൈവിധ്യങ്ങൾക്കിടയിലെ സംവാദം സാഹോദര്യത്തിലേക്കുള്ള പങ്കിട്ട യാത്രയായി മാറണമെന്നും, സമാധാനം സാക്ഷാത്കരിക്കാൻ വിവിധ മതവിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കർദിനാൾ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ലോകം ഇന്ന് യുദ്ധവും സംഘർഷവും അനിശ്ചിതത്വവും അനുഭവിക്കുന്ന സാഹചര്യത്തിൽ പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ലെന്നും, യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെ മാത്രമാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും കർദിനാൾ പറഞ്ഞു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മുൻവിധികളും വിവേചനങ്ങളും മാറ്റിവെച്ച് പരസ്പരം കേൾക്കാനും ബഹുമാനിക്കാനും തയ്യാറാകണമെന്നും, വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ തുല്യ അവകാശങ്ങൾ ഉള്ള സഹോദരങ്ങളായി അംഗീകരിക്കുകയാണ് സമാധാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതം, അതിന്റെ സാരാംശത്തിൽ, ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു” എന്നും അതിനാൽ, ആധികാരികമായി ജീവിക്കുമ്പോൾ, “അത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആക്രമണവും ഏറ്റുമുട്ടലും മാറ്റിവെച്ച്, സൗമ്യതയും വിവേകവും ശ്രവണവും തിരഞ്ഞെടുത്ത്, ശത്രുതയെ സാഹോദര്യ സൗഹൃദം കൊണ്ട് മാറ്റിസ്ഥാപിക്കുന്നതിലൂടെയാണ്” ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ലിയോ പതിനാലാമൻ പാപ്പാ മുന്നോട്ടുവയ്ക്കുന്ന “നിരായുധവും, നിരായുധീകരിക്കുന്നതുമായ സമാധാനം” എന്ന ആശയത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, വിവിധ മതവിശ്വാസികൾ ഒരുമിച്ച് സമാധാനത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളായി മാറണമെന്നും കർദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.
“മതം, അതിന്റെ സാരാംശത്തിൽ, ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു” എന്നും അതിനാൽ, ആധികാരികമായി ജീവിക്കുമ്പോൾ, “അത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആക്രമണവും ഏറ്റുമുട്ടലും മാറ്റിവെച്ച്, സൗമ്യതയും വിവേകവും ശ്രവണവും തിരഞ്ഞെടുത്ത്, ശത്രുതയെ സാഹോദര്യ സൗഹൃദം കൊണ്ട് മാറ്റിസ്ഥാപിക്കുന്നതിലൂടെയാണ്” ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ലിയോ പതിനാലാമൻ പാപ്പാ മുന്നോട്ടുവയ്ക്കുന്ന “നിരായുധവും, നിരായുധീകരിക്കുന്നതുമായ സമാധാനം” എന്ന ആശയത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, വിവിധ മതവിശ്വാസികൾ ഒരുമിച്ച് സമാധാനത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളായി മാറണമെന്നും കർദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.