ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ മക്കളെയും ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ദാര സിംഗിന്റെ അകാല മോചന ഹർജി സെപ്തംബര് 17 വ്യാഴാഴ്ച ഒഡീഷ സർക്കാർ തള്ളി.
ഹർജി തള്ളിക്കളഞ്ഞ ഒഡീഷണ സർക്കാരിന്റെ തീരുമാനത്തെ സുപ്രിം കോടതിയിൽ ചോദ്യം ചെയ്യാൻ രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന ദാര സിംഗ് (റബീന്ദ്ര കുമാർ പാൽ) നൽകിയ ജാമ്യാപേക്ഷയും ശിക്ഷാ ഇളവ് ഹർജിയുമാണ് ഒഡീഷ സർക്കാർ നിരസിച്ചത്.
1999 ജനുവരി 22-ന് രാത്രി ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ വെച്ചാണ് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുകാരനായ തിമോത്തി എന്നീ രണ്ട് മക്കളും ഉറങ്ങിക്കിടന്ന സ്റ്റേഷനറി വാനിൽ വെച്ച് തീവെച്ച് കൊല ചെയ്യപ്പെട്ടത്. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ഞെട്ടലിനും ഇടയാക്കിയ സംഭവമായിരുന്നു ഇത്.
ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകിയ ദാര സിംഗിനെ പിന്നീട് കോടതി ജീവപര്യന്തം തടശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഇയാളുടെ മോചനത്തിനായി സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ ഒഡീഷ സർക്കാർ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരിക്കുന്നത്.