ടെന്നിസി : കാൽമുട്ട് മാറ്റിസ്ഥവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ അബദ്ധം; മാരക വിഷാംശമുള്ള മരുന്ന് നൽകിയതിനെ തുടർന്ന് 72 കാരിയായ യു.എസ് വനിതയ്ക്ക് അരയ്ക്ക് താഴേക്ക് തളർച്ച.
നാഷ്വില്ലയിലെ അസൻഷൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 14-നാണ് സംഭവം. ഗ്ലെൻഡ ഡോർട്ടൻ (72) എന്ന സ്ത്രീക്കാണ് സാധാരണ വേദനസംഹാരിക്ക് പകരം എപ്പിഡ്യൂറൽ പ്രൊസീജറിലൂടെ പൊട്ടാസ്യം അടങ്ങിയ മരുന്ന് മാറി നൽകിയത്.
ഫാർമസിയിൽ നിന്നുണ്ടായ ഗുരുതരമായ ഈ വീഴ്ച മൂലം നാല് രോഗികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഗ്ലെൻഡ ഉൾപ്പെടെയുള്ളവർക്ക് പക്ഷാഘാതം സംഭവിക്കുകയും മറ്റൊരാൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഗ്ലെൻഡയെ നിലവിൽ ചിക്കാഗോയിലെ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.