മുഖ്യമന്ത്രിയുടെ അനുശോചനം

Spread the love

ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസിന്റെ കരുത്തായിരുന്നു ഹിദുര്‍ മുഹമ്മദ്. പാര്‍ട്ടിയുടെ സൗമ്യ മുഖങ്ങളിലൊന്ന്. ഏല്‍പ്പിക്കുന്ന ഏത് ചുമതലയും തികഞ്ഞ ആത്മാര്‍ത്ഥതയോടും അങ്ങേയറ്റത്തെ പാര്‍ട്ടി സ്‌നേഹത്തോടെയും നിറവേറ്റിയിരുന്ന ഹിദുര്‍ മുഹമ്മദ് ഏത് തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനും സ്വീകാര്യനായിരുന്നു.

കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലെ അനിഷേധ്യ നേതാവായാണ് ഹിദുര്‍ജിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആരെയും ആകര്‍ഷിക്കുന്ന സംസാര രീതിയും ഹൃദ്യമായ പെരുമാറ്റവുമുള്ള നേതാവ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയ്ക്കും കെ.സി വേണുഗോപാലിനുമൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു ഹിദുര്‍ മുഹമ്മദിന്റേത്.

വ്യക്തിപരമായി അടുത്ത സൗഹൃദവും സഹോദരതുല്യമായ ബന്ധവും എനിക്ക് ഹിദുര്‍ജിയുമായുണ്ട്. ഇടയ്ക്ക് പലവട്ടം അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹവും വാത്സല്യവും നല്‍കി. എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ അനുകരണീയ രാഷ്ട്രീയ മാതൃകയായിരുന്നു ഹിദുര്‍ മുഹമ്മദിന്റേത്. ഏറ്റെടുക്കുന്ന ജോലികളോടുള്ള പ്രതിബന്ധതയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗുണം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള എല്ലാ കഴിവുകളുമുള്ള ആളായിരുന്നു അദ്ദേഹം. ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയ 2001-ല്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പുനലൂരില്‍ ഹിദുര്‍ജി പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ അഭിമാനമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലമെന്റ് സ്റ്റഡീസിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.

കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *