ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ലിബിയയിലെ സിന്താൻ (Zintan) നഗരത്തിലുള്ള തന്റെ വസതിയിൽ വെച്ചാണ് സൈഫ് അൽ ഇസ്ലാം കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുടുംബവുമായി അടുത്ത വൃത്തങ്ങൾ, അദ്ദേഹത്തിന്റെ അഭിഭാഷകൻ ഖാലിദ് അൽ സെയ്ദി, ലിബിയൻ മാധ്യമങ്ങൾ എന്നിവർ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ നാല് അക്രമികൾ വസതിയിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം ഉള്ളിൽ കടന്ന് വെടിവെക്കുകയായിരുന്നു. ഗാർഡനിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്രമികൾ ആരാണെന്നോ ലക്ഷ്യമെന്തായിരുന്നു എന്നോ വ്യക്തമല്ല.
2011-ൽ ഗദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം ലിബിയൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സൈഫ് അൽ ഇസ്ലാം, അന്താരാഷ്ട്ര ക്രിമിനൽ കോടതി തിരയുന്ന കുറ്റവാളി കൂടിയായിരുന്നു. 2021-ൽ അദ്ദേഹം ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.