പതിറ്റാണ്ടുകൾക്കു മുമ്പെയൊ രോണനാളിൽ, വീണുകിടന്നയിടത്തുനിന്നും, മെല്ലെ കൈപിടിച്ചുയർത്തിയ തീവ്ര കദന-ക്കഥയുടെ ചുരുളുകൾ നിവർത്തുകയാണിവിടെ.
ഇരുളിൽ അടിപതറി വീഴുമ്പോഴും,
ആഴക്കയത്തിൽ മുങ്ങിത്താഴുമ്പോഴും,
നെഞ്ചിൽ കനലായി സൂക്ഷിക്കുക നീ,
അറ്റുപോകില്ലൊരു പ്രതീക്ഷയുടെ നാളം!
ഓടി നടന്ന ഞാൻ പോളിയോയിൽ തളർന്നു വീണ്,
മരണം കീഴ്പ്പെടുത്തുമെന്ന ഭീതി ഗ്രസിച്ചപ്പോൾ
“നിനക്ക് സാധിക്കും, സാധിച്ചേ മതിയാകൂ” ചൊല്ലി നിരന്തരം പിതാമഹൻ
പ്രത്യാശ തൻ വിരൽത്തുമ്പൊന്നു തൊട്ടപ്പോൾ,വർഷങ്ങളിലൂടെ പോരാടി ജയിച്ചതാണീ ജന്മം,
തളരാത്ത മനസ്സിന്റെ കരുത്തുമായി!