
മുന്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായിരുന്ന എം മുരളിയുടെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു.
ഒരേ പ്രദേശത്ത് ജനിച്ച് ഒരേ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ആത്മബന്ധം തങ്ങള്‍ക്കിടയില്‍ എക്കാലവുമുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
1989 ല്‍ താൻ കോട്ടയത്തു നിന്നും ലോക്‌സഭാംഗമായ ഒഴിവിലാണ് മുരളി ഹരിപ്പാട് നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചത്. പിന്നീട് നാല് തവണ അദ്ദേഹം മാവേലിക്കരയില്‍ നിന്നും നിയമസഭയിലെത്തി. സംഘടനാപ്രവര്‍ത്തനരംഗത്ത് മുരളി കരുത്തുറ്റ സാന്നിധ്യമായിരുന്നു. താൻ യൂത്തുകോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷനായിരുന്ന കാലത്ത് നടത്തിയ കേരളാ മാര്‍ച്ചില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളം മുഴുവന്‍ തന്നോടൊപ്പം നടക്കാന്‍ മുരളിയുണ്ടായിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർമ്മിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എം മുരളിയുടെ പേര് എക്കാലവും തിളങ്ങി നില്‍ക്കും. ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച്ക്ക് മുരളി സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.