ക്രിസ്തുവിനു വേണ്ടി ജീവൻ ത്യജിച്ച 39 പടയാളികൾ

Spread the love
റോമാ ചക്രവർത്തിയുടെ കിരാത ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗം. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ് അർമീനിയായിൽ നടന്ന സംഭവമാണിത്. ക്രിസ്തീയ വിശ്വാസികളെ തിരഞ്ഞുപിടിച്ച് പീഢിപ്പിച്ചിരുന്ന കാലഘട്ടം. ചക്രവർത്തിയെ മാത്രമേ ആരാധിക്കുവാൻ പാടുള്ളൂ എന്നതായിരുന്നു ഇവിടുത്തെ നിയമം.നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ മരണ ശിക്ഷ ക്കായിരുന്നു വിധിക്കപ്പെട്ടിരുന്നത് . എന്നാൽ പട്ടാള ക്യാമ്പിൽ തൻ്റെ കല്പനയെ ലംഘിക്കുന്നവർ ഉണ്ടെന്ന് ചക്രവർത്തിക്ക് ഒരിക്കൽ ഒരു സന്ദേശം ലഭിച്ചു. ഇത് അന്വേഷിക്കുവാൻ ചക്രവർത്തി നേരിട്ട് പട്ടാള ക്യാമ്പ് സന്ദർശിച്ചു. ചക്രവർത്തിയ്ക്ക് നിജസ്ഥിതി ബോധ്യപ്പെട്ടു. അങ്ങനെയാണ് ഈ 40 പട്ടാള ഉദ്യോഗസ്ഥരായ പടയാളികൾ പിടിക്കപ്പെടുന്നത്. ചക്രവർത്തിയുടെ കല്പനപ്രകാരം ഈ 40 പടയാളികളെയും ശിക്ഷിക്കുന്നതിനായികൂട്ടികൊണ്ടു്  “കിസിൽ മാക് ” നദീതീരത്തെയ്ക്കായിരുന്നു. ശൈത്യകാലത്തെ തീവ്രതയിൽ ശക്തമായി ഒഴുകിക്കൊണ്ടിരുന്ന നദി ഘനീഭവിച്ച് ഒരു മഞ്ഞു മലപോലെ രൂപപ്പെട്ടു. വിദൂരതയിൽ നിന്ന് വീക്ഷിച്ചാൽ ഐസ് പാളികൾ കൊണ്ട് നിർമ്മിച്ച ഒരു മതിൽ കെട്ടിൻ്റെ പ്രതീതി
ഉള വാക്കും. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 പടയാളികളും ഇപ്പോൾ നിൽക്കുന്നത് ഈ ഐസ് കട്ടകളുടെ പുറത്താണ്. മിനിറ്റുകൾക്കുള്ളിൽ ഇവരുടെ ശരീരം അതിശയിത്യത്താൽ വിറക്കുവാൻ തുടങ്ങി. ഇവർ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇവരുടെ മേൽ ഉദ്യോഗസ്ഥർ ഇവരോട് ഇങ്ങനെ ഉപദേശിച്ചു. ” നിങ്ങൾക്ക് രക്ഷപ്പെടുവാൻ ഇനിയും സമയമുണ്ട്”, നിങ്ങളുടെ ദൈവ വിശ്വാസം ഉപേക്ഷിച്ചു കളഞ്ഞ് സ്വന്തം ജീവൻ രക്ഷിക്കുക”. അതിന് അവർ ഓരോരുത്തും കൊടുത്ത മറുപടി മരിക്കേണ്ടി വന്നാലും ഞാൻ എൻ്റെ ദൈവ വിശ്വാസം ഉപേക്ഷിയ്ക്കില്ലാ എന്നതായിരുന്നു. എന്നാൽ 39 പേരും കൊടും തണുപ്പിൽ പിടഞ്ഞ
 പിടഞ്ഞ്, പിടഞ്ഞ് മരിക്കുന്ന കാഴ്ച കണ്ട് ഭയന്ന്, അവസാനത്തെ ഒരുവ്യക്തി മാത്രം യേശുവിനെ തള്ളിപ്പറഞ്ഞ് സ്വയം രക്ഷപ്പെട്ടു. ഏതാനും വർഷങ്ങൾക്ക് ശേഷം ഈ പടയാളിയും രോഗബാധിതനായി മരണപ്പെട്ടു.
                വിശ്വാസത്തിന്മേൽ പ്രതിസന്ധികൾ കടന്നു വരുംമ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരിയ്ക്കും?. ഒരിയ്ക്കൽ കർത്താവ് തൻ്റ ശിക്ഷന്മാരോട് ചോദിച്ചു, ” നിങ്ങൾക്കും എന്നെ വിട്ടു പോകുവാൻ മനസ്സുണ്ടോ എന്ന് “. അതിന് പത്രൊസ്
 കൊടുത്ത മറുപടി ” കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും?. നിത്യജീവൻ്റെ വചനങ്ങൾ നിൻ്റെ പക്കലുണ്ടു് (യോഹന്നാൻ: 6 ൻ്റ 67,67). ദൈവജനം പ്രതിസന്ധികൾ വരുംമ്പോൾ വിശ്വാസം ത്യജിച്ച് മറ്റൊരിടത്തേക്ക് പോകുവാൻ ഇട വരരുത്, അങ്ങനെ പോകുംമ്പോൾ നഷ്ടമാകുന്നത് നിത്യതയാണെന്ന അബബോധമാണ് നമ്മെ ഭരിക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *