യു.എസ്. ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്. 24 മണിക്കൂറില്‍ 486000 പുതിയ കേസ്സുകള്‍

Spread the love

വാഷിംഗ്ടണ്‍: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏകദിന കോവിഡ് കേസ്സുകള്‍ മറികടന്ന് ഡിസംബര്‍ 30 വ്യാഴാഴ്ച യു.എസ്സില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു ആറു മില്യന്‍! സെന്റേഴ്‌സ് ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വിവരങ്ങള്‍.

കണ്‍ക്റ്റികട്ട്, ഡലവയര്‍, ഫ്‌ളോറിഡാ, ഇല്ലിനോയ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വാഷിംഗ്ടണ്‍ ഡി.സി. തുടങ്ങി 15 സംസ്ഥാനങ്ങളില്‍ ഏകദിന കോവിഡ് കേസ്സുകള്‍ പുതിയ റിക്കോര്‍ഡിലേക്കെത്തിയിരിക്കുകയാണ്.

കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും ശക്തി പ്രാപിക്കുന്നതായും, ഓരോ സെക്കന്റിലും മൂന്ന് അമേരിക്കക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ടെന്നും ഡി.സി.സി.യുടെ ഡാറ്റാ ചൂണ്ടികാണിക്കുന്നു.

ന്യൂയോര്‍ക്കില്‍ ബുധനാഴ്ചയേക്കാള്‍ വ്യാഴാഴ്ച 11 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധന. വ്യാഴാഴ്ച വരെ രാജ്യത്താകമാനം 81000 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിസി.സി.യുടെ റിപ്പോര്‍ട്ടനുസരിച്ചു അടുത്ത മൂന്നാഴ്ചകള്‍ക്കുള്ളില്‍ 42,000 പേര്‍ മരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *