തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ട്രമ്പ് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് പെന്‍സ്

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പെന്‍സിന് അധികാരമുണ്ടെന്ന ട്രമ്പിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചു വൈസ് പ്രസിഡന്റ് പെന്‍സ് രംഗത്തെത്തി.

തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച്, ട്രമ്പിന് തന്നെ വിജയം സമ്മാനിക്കാന്‍ നിക്ക് അധികാരമുണ്ടെന്ന് ട്രമ്പിന്റെ പ്രസ്താവന പുറത്തുവന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു പെന്‍സ്. അമേരിക്കന്‍ വോട്ടര്‍മാര്‍ ബഹുഭൂരിപക്ഷം തിരഞ്ഞെടുക്കുകയും, ഇലക്ട്രൊറല്‍ വോട്ടുകള്‍ ബൈഡന് അനുകൂലമായി ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ഭരണഘടന എനിക്ക് അവകാശം തരുന്നില്ല എന്നും പെന്‍സ് പറഞ്ഞു. ഫ്‌ളോറിഡാ ഒര്‍ലാന്റോയില്‍ ഫെഡറലിസ്റ്റ് സൊസൈറ്റി ഫ്്‌ളോറിഡാ ചാപ്‌റ്റേഴ്‌സ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പെന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആരെങ്കിലും തിരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ വൈസ് പ്രസിഡന്റിനാകുമായിരുന്നു എന്ന് പറഞ്ഞാല്‍ അതു അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പെന്‍സ് മുന്നറിയിപ്പു നല്‍കി.

2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയിക്കാനാവശ്യമായ പോപ്പുലര്‍ വോട്ടുകളും, ഇലക്ട്രൊറല്‍ വോട്ടുകളും ലഭിച്ചാല്‍ ആ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് കമല ഹാരിസിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്രമ്പിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന വൈസ് പ്രസിഡന്റ് പെന്‍സ് അമേരിക്കന്‍ ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചതിനാലാണ് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *