ബിജെപി – സിപിഎം ആവിശുദ്ധ കൂട്ടുകെട്ട് നിയമസഭ തെരെഞ്ഞെടുപ്പിൻ്റെ തുടർച്ചയാണ് – രമേശ് ചെന്നിത്തല

Spread the love

കാസർഗോട്ടെ കുമ്പളം പഞ്ചായത്തിലെതെന്നു രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് കുറിപ്പ്.

പൂർണ്ണരൂപം.

തിരു: തുടർഭരണത്തിനുവേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കാസർകോട് ജില്ലയിൽനിന്ന് പുറത്തുവരുന്ന വിവരമനുസരിച്ച്, സംസ്ഥാനവ്യാപകമായ ബിജെപി – സിപിഎം അവിശുദ്ധകൂട്ടുകെട്ടിൻ്റ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന വോട്ടുകച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാക്കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാനും യുഡിഎഫും പൊതുസമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും മുമ്പിൽ 69 നിയോജകമണ്ഡലങ്ങളിലെ എൽഡിഎഫ്– ബിജെപി വോട്ട് കച്ചവടത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ഇപ്പോൾ , കാസർകോട് ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കന്മാർ നേരിട്ട് ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കിഎന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

നിങ്ങൾ രണ്ടുകൂട്ടരും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പു കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. സാധാരണ പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമനയം ഒരുവശത്ത് പിൻതുടരുമ്പോൾ ഭരണത്തിന്റെ സുഖശീതളിമയിൽ രമിക്കുന്നതിനു വേണ്ടി അധാർമികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കേണ്ടതാണ്.
വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയപ്രവർത്തനം ഇടതു നയത്തിന്റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും എന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *