റഷ്യയ്ക്കുശേഷം, ചൈന തായ് വാനെ ആക്രമിക്കുമെന്ന് ട്രംപ്

Spread the love

വാഷിംഗ്ടണ്‍ഡി.സി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ അവഗണിച്ചു യുക്രെയ്നെ കീഴടക്കാന്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് നീങ്ങിയതില്‍ ആവേശം ഉള്‍കൊണ്ട് ചൈനയില്‍ നിന്നും വിഘടിച്ചുപോയ തായ് വാനെ കീഴടക്കാനായിരിക്കും ചൈന ശ്രമിക്കുകയെന്ന് മുന്‍ പ്രസിഡന്റ് ട്രംപ മുന്നറിയിപ്പു നല്‍കി.

ഫെബ്രുവരി 23 ചൊവ്വാഴ്ച റേഡിയോ പ്രോഗ്രാമില്‍ പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു ട്രംപ്. റഷ്യയുടെ ഇരട്ട സഹോദരിയാണ് ചൈന. റഷ്യ എന്തു നടപടി സ്വീകരിക്കുമോ അതുതന്നെ ചൈനയും സ്വീകരിക്കുമെന്ന് ട്രമ്പ് പറഞ്ഞു.

താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ യുക്രെയ്നെ ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുന്നതിന് സൈനീക നീക്കം നടത്തുകയില്ലെന്ന റഷ്യന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന ബൈഡന്‍ തീരെ ബലഹീനനാണെന്ന് റഷ്യന്‍-ചൈന പ്രസിഡന്റുമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവാണ് യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റിന് ധൈര്യം നല്‍കിയിരിക്കുന്നതെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.

ചൈന ഒളിമ്പിക്സിനുശേഷമായിരിക്കും തായ് വാനെതിരെയുള്ള സൈനീകനീക്കം നടത്തുകയെന്നും ട്രമ്പ് പ്രവചിച്ചു. റഷ്യന്‍ പ്രസിഡന്റുമായി ഉറ്റ സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുള്ള ബൈഡന്‍ ഉക്രയെന്‍ അധിനിവേശത്തിനെതിരെ കാര്യമായ നടപടികള്‍ സ്വീകരിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റിനറിയാം.

ഞാന്‍ പ്രസിഡന്റായിരിക്കുമ്പോഴും റഷ്യന്‍ പ്രസിഡന്റിന് യുക്രെയ്നെ ആക്രമിക്കാന്‍ ഉദ്യേശമുണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നെ വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ഇതില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് പിന്‍മാറിയതെന്നും ട്രംപ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *