മീറ്റ് പാക്കിംഗ് പ്ലാന്റുകൾ വൃത്തിയാക്കാൻ കുട്ടികളെ നിയമിച്ചതിന് കമ്പനിക്ക് 1.5 മില്യൺ ഡോളർ പിഴ ചുമത്തി

Spread the love

വിസ്കോൺസിൻ:മീറ്റ് പാക്കിംഗ് പ്ലാന്റുകൾ വൃത്തിയാക്കാൻ കുട്ടികളെ നിയമിച്ചതിന് കമ്പനിക്ക് 1.5 മില്യൺ ഡോളർ പിഴ ചുമത്തി.രാജ്യത്തെ ഏറ്റവും വലിയ ഫുഡ് സാനിറ്റേഷൻ കമ്പനികളിലൊന്നിന് 100-ലധികം പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി അപകടകരമായ ജോലികൾ ചെയ്യാൻ നിയമിച്ചതിനാണു 1.5 മില്യൺ ഡോളർ പിഴ ചുമത്തിയതെന്നു തൊഴിൽ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

എട്ട് സംസ്ഥാനങ്ങളിലെ 13 പാക്കേഴ്‌സ് സാനിറ്റേഷൻ സർവീസസ് കേന്ദ്രങ്ങളിൽ 13 വയസ്സുള്ള കുട്ടികൾ അപകടകരമായ രാസവസ്തുക്കളും മാംസം സംസ്കരണ ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് അതിന്റെ വേജ് ആൻഡ് ഹവർ ഡിവിഷൻ അന്വേഷണത്തിൽ കണ്ടെത്തി.

അറവുശാലകൾ വൃത്തിയാക്കുന്നതിനിടെ കുറഞ്ഞത് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുഖത്ത് രാസവസ്തു പൊള്ളൽ ഉൾപ്പെടെ പരികേറ്റതായി റിപ്പോർട്ട് ചെയ്യുന്നു.
പ്രായപൂർത്തിയാകാത്തവർ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുകയും “അറക്ക വാളുകൾ ഉൾപ്പെടെ മറ്റ് ഉയർന്ന അപകടസാധ്യതയുള്ള ഉപകരണങ്ങളും വൃത്തിയാക്കാൻ കാസ്റ്റിക് രാസവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തതായി തൊഴിൽ വകുപ്പ് അറിയിച്ചു.
ഡിപ്പാർട്ട്‌മെന്റിന്റെ പ്രഖ്യാപനത്തിൽ ലിസ്റ്റുചെയ്തിരിക്കുന്ന സംസ്ഥാനങ്ങളായ അർക്കൻസാസ്, മിനസോട്ട, നെബ്രാസ്ക എന്നിവയുൾപ്പെടെ തെക്കൻ, മിഡ്‌വെസ്റ്റ് എന്നിവിടങ്ങളിലാണ്.
ഫെയർ ലേബർ സ്റ്റാൻഡേർഡ് ആക്ട് പ്രകാരം, നിയമം ലംഘിച്ച് ജോലി ചെയ്ത പ്രായപൂർത്തിയാകാത്ത ഓരോ വ്യക്തിക്കും തൊഴിൽ വകുപ്പ് കമ്പനിക്ക് $15,138 പിഴ ചുമത്തിയിരിക്കുന്നത് .

വിസ്കോൺസിൻ ആസ്ഥാനമായുള്ള കമ്പനി, ജെ ബി എസ് ഫുഡ്‌സ്, ടൈസൺ, കാർഗിൽ എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ മാംസം, കോഴി വളർത്തൽ നിർമ്മാതാക്കളിൽ നിന്ന് പിഴ ഈടാക്കിയിട്ടില്ലായെന്നു റിപ്പോർട്ടിൽ പറയുന്നു .

ഫെഡറൽ അന്വേഷണം ഓഗസ്റ്റിൽ ആരംഭിച്ചു, ഡിപ്പാർട്ട്‌മെന്റ് പ്രകാരം ബാലവേല ലംഘനങ്ങൾ നടത്തുന്നതിൽ നിന്ന് കമ്പനിയെയും അതിന്റെ ജീവനക്കാരെയും വിലക്കി യു.എസ് ജില്ലാ കോടതി ജഡ്ജി നവംബറിൽ താൽക്കാലിക വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ഡിസംബറിൽ, നെബ്രാസ്കയിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി ഒരു സമ്മത ഉത്തരവും വിധിയും നൽകി, രാജ്യവ്യാപകമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ബാലവേല വ്യവസ്ഥകൾ പാലിക്കാനും ഭാവിയിൽ നിയമം പാലിക്കുന്നത് ഉറപ്പാക്കാൻ കാര്യമായ നടപടികൾ കൈക്കൊള്ളാനും കമ്പനി സമ്മതിച്ചിരുന്നു.

Author